
Dubai court divorce case; വിദേശ കോടതികളിൽ നിന്ന് വിവാഹമോചന ഹർജി തള്ളിക്കളഞ്ഞുവെങ്കിലും, ഉപദ്രവം തുടരുകയോ ആവർത്തിക്കുകയോ ചെയ്യുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ യുഎഇയിൽ പുതിയതായി വിവാഹമോചന കേസ് ഫയൽ ചെയ്യാമെന്ന് ദുബായിലെ പരമോന്നത കോടതിയുടെ ഉത്തരവ്. ഭർത്താവ് ഉപേക്ഷിച്ചുവെന്നും, ചെലവുകൾ നൽകുന്നില്ലെന്നും, വീട്ടുചെലവുകളും കുട്ടിയുടെ കാര്യങ്ങളും താൻ ഒറ്റയ്ക്കാണ് നോക്കുന്നെന്നും ചൂണ്ടിക്കാണിച്ച് ദുബായ് കോടതിയിൽ ഒരു സ്ത്രീ ഫയൽ ചെയ്ത വ്യക്തിഗത നിയമ കേസിലാണ് ഈ നിർണ്ണായക വിധി. എന്നാൽ ഇതിനുമുമ്പ് സുഡാനിലും ഈജിപ്തിലും സമാനമായ കേസുകൾ അവർ ഫയൽ ചെയ്തിരുന്നുവെന്നും അത് തള്ളിക്കളഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിദേശ കോടതികളിലെ നടപടികൾ അവസാനിച്ച ശേഷവും തനിക്ക് നേരിട്ട ഉപദ്രവങ്ങൾ തുടരുകയും വർദ്ധിക്കുകയും ചെയ്തുവെന്ന് സ്ത്രീ കോടതിയിൽ വാദിച്ചു. യുഎഇ വ്യക്തിഗത നിയമപ്രകാരം, വിവാഹ കരാറിൽ ഏകപക്ഷീയമായി വിവാഹമോചനം നേടാൻ അവകാശമില്ലാത്ത മുസ്ലീം സ്ത്രീകൾക്ക് ‘ദറർ’ അഥവാ ഉപദ്രവത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം തേടാൻ വ്യവസ്ഥയുണ്ട്. Federal Law No. 28 of 2005, ഭർത്താവിന്റെ പെരുമാറ്റം കാരണം കുടുംബജീവിതം തുടരാൻ കഴിയാത്തവിധം ഉപദ്രവം നേരിട്ടു എന്ന് തെളിയിച്ചാൽ ഭാര്യക്ക് കോടതിയെ സമീപിക്കാം. ഉപേക്ഷിക്കൽ, ചെലവ് നൽകാതിരിക്കൽ, വാക്കാൽ അല്ലെങ്കിൽ ശാരീരികമായി ഉപദ്രവിക്കൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വിഷയം ഇതിനകം വിദേശ കോടതികൾ തീർപ്പാക്കിയതാണെന്നും ദുബായിൽ വീണ്ടും വിചാരണ നടത്തരുതെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ മുമ്പത്തെ കോടതി ഉത്തരവുകൾ കേസ് കേൾക്കുന്നതിൽ നിന്ന് തടയില്ലെന്ന് ദുബായ് കോടതി വ്യക്തമാക്കി. പഴയ അതേ കാര്യങ്ങൾ മാത്രമല്ല, പുതുതായി തുടർന്നുറങ്ങുന്ന ഉപദ്രവങ്ങളാണ് പുതിയ കേസിന് ആധാരമെന്ന് കോടതി വിലയിരുത്തി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t