Dubai Municipality smart robot; ഡാറ്റ ശേഖരണം ഇനി മിനിറ്റുകൾക്കുള്ളിൽ; സർവേകൾക്കായി സ്മാർട്ട് റോബോട്ടുകൾ വിന്യസിച്ച് ദുബായ് മുൻസിപ്പാലിറ്റി

Dubai Municipality smart robot; ജിയോസ്‌പേഷ്യൽ സർവേകൾ കൂടുതൽ കൃത്യതയോടെ നടത്തുന്നതിനായി ദുബായ് മുൻസിപ്പാലിറ്റി അത്യാധുനിക സ്മാർട്ട് റോബോട്ട് രംഗത്തിറക്കി. മനുഷ്യന്റെ ഇടപെടലുകൾ പരമാവധി കുറച്ചുകൊണ്ട് കൃത്യമായ ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്നതിനായി ലൈഡാർ സാങ്കേതികവിദ്യയും സ്മാർട്ട് ക്യാമറകളുമാണ് ഈ റോബോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായ കോർഡിനേറ്റുകൾ, പനോരമിക് ചിത്രങ്ങൾ, വീഡിയോകൾ, ത്രിമാന (3D) ഡാറ്റ എന്നിവയുൾപ്പെടെയുള്ള ഫീൽഡ് വിവരങ്ങൾ തുടർച്ചയായി ശേഖരിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ദുബായുടെ സ്പേഷ്യൽ ഡാറ്റാബേസുകൾ എപ്പോഴും കാലികമായി നിലനിർത്തുന്നതിനും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, അസറ്റ് മാനേജ്മെന്റ്, നഗരാസൂത്രണം, സർക്കാർ തലത്തിലുള്ള തീരുമാനങ്ങൾ എന്നിവയ്ക്ക് പിന്തുണയേകാനും ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താം. അതോടൊപ്പം, തൊഴിലാളികൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതോ അപകടകരമായതോ ആയ സ്ഥലങ്ങളിൽ നേരിട്ട് പോകാതെ തന്നെ ഉയർന്ന കൃത്യതയോടെ സർവേകൾ നടത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. യുഎഇ പൗരന്മാർക്കായുള്ള വാദി അൽ അമർദി ഹൗസിങ് പ്രോജക്റ്റിൽ ഈ റോബോട്ട് ഇതിനോടകം തന്നെ മികച്ച നേട്ടങ്ങൾ കൈവരിച്ചതായി ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. പൂർത്തിയായ വീടുകളുടെ അന്തിമ സർവേകൾ നടത്തുന്നതിനും ഫൈനൽ സർവേ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഈ റോബോട്ട് ആണ് ഉപയോഗിച്ചത്. ഇതുവഴി ഉപഭോക്താക്കൾക്ക് കാത്തിരിക്കേണ്ടിവരുന്ന സമയത്തിൽ ആകെ 472 ദിവസങ്ങൾ ലാഭിക്കാൻ കഴിഞ്ഞു. കൂടാതെ പ്രവർത്തനച്ചെലവ് 90 ശതമാനമായി കുറയ്ക്കാനും സാധിച്ചു. ഫീൽഡ് വർക്കുകളിൽ 24 ദിവസത്തിന്റെയും ഓഫീസ് ജോലികളിൽ 40 മണിക്കൂറിന്റെയും കുറവാണ് ഇതുവഴി ഉണ്ടായത്. ഡാറ്റ ശേഖരണത്തിന്റെ വേഗതയും കൃത്യതയും വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ റോബോട്ട് എന്ന് ദുബായ് മുനിസിപ്പാലിറ്റി ജിഐഎസ് സെന്റർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എഞ്ചിനീയർ മൈത അൽ നുഐമി പറഞ്ഞു. കൃത്യവും കാലികവുമായ ജിയോസ്‌പേഷ്യൽ വിവരങ്ങൾ ഉറപ്പാക്കാനും സർക്കാർ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഫീൽഡ് പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കാനും ഡാറ്റ ശേഖരണം വേഗത്തിലാക്കാനും സ്മാർട്ട് സാങ്കേതികവിദ്യ ഉപകരിക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി സർവേ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എഞ്ചിനീയർ സയീദ് അൽ ഫലാസി വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *