
യാത്ര ചെയ്യാത്തവർക്കും വിമാനത്താവളത്തിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനാവുന്ന പുതിയ സംവിധാനവുമായി അബൂദാബിയിലെ സയിദ് ഇന്റർനാഷനൽ എയർപോർട്ട്. “ഷോപ്പിംഗ് പാസ്” എന്ന പേരിലുള്ള ഈ പ്രത്യേക പദ്ധതിയിലൂടെ ബോർഡിംഗ് പാസ് ഇല്ലാതെയും വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കാൻ യുഎഇ പൗരന്മാർക്കും താമസക്കാർക്കും അവസരം ലഭിക്കും.
എട്ട് ആഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ വിമാനത്താവളത്തിനുള്ളിലെ റീട്ടെയിൽ കടകൾ, ഭക്ഷണശാലകൾ, വിനോദസൗകര്യങ്ങൾ എന്നിവ സന്ദർശകർക്ക് അനുഭവിക്കാനാകും. സാധാരണയായി യാത്രക്കാര്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ടെർമിനൽ അനുഭവം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതാണ് ഈ നീക്കം.
പ്രവേശനം എങ്ങനെ?
സന്ദർശകർ മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ QR കോഡ് ഉൾപ്പെടുത്തിയ ഡിജിറ്റൽ സെക്യൂരിറ്റി പാസ് ലഭിക്കും. വിമാനത്താവളത്തിൽ പ്രവേശിക്കുമ്പോഴും വിവിധ ചെക്ക്പോയിന്റുകളിലും പുറത്തേക്കിറങ്ങുമ്പോഴും ഈ പാസ് സ്കാൻ ചെയ്യേണ്ടതാണ്.
പാലിക്കേണ്ട നിർദേശങ്ങൾ
-സന്ദർശനം കഴിഞ്ഞ് സുരക്ഷാ പാസ് നിർബന്ധമായും തിരികെ നൽകണം; ഇല്ലെങ്കിൽ ഭാവിയിൽ പ്രവേശനത്തിൽ നിയന്ത്രണം വരാം.
-ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിയന്ത്രണമുണ്ട്.
-18 വയസ്സിനു താഴെയുള്ളവർ മുതിർന്നവരോടൊപ്പം മാത്രമേ പ്രവേശിക്കാവൂ.
മറ്റ് സൗകര്യങ്ങൾ
നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നവർക്ക് പരിമിത സമയത്തേക്ക് സൗജന്യ പാർക്കിംഗ് സൗകര്യവും ലഭിക്കും. വിമാനത്താവളത്തിലെ ചെലവുകളും സേവനങ്ങളും സാധാരണ രീതിയിൽ തന്നെ തുടരും. സാധാരണയായി യാത്രക്കാര്ക്ക് മാത്രം ലഭ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവള സൗകര്യങ്ങൾ നേരിട്ട് അനുഭവിക്കാൻ ഈ പദ്ധതി മികച്ച അവസരമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t