
UAE Public Holidays 2027; 2027-ലെ അവധി ദിവസങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാൻ തയ്യാറെടുക്കുന്നവർക്കായി യു.ഇ.ഇയിലെ പൊതു അവധി ദിവസങ്ങളുടെ പട്ടിക പുറത്തുവന്നു. പുതുവത്സരം, ഈദുൽ ഫിത്ർ, അറഫാ ദിനം, ബലിപെരുന്നാൾ, ഇസ്ലാമിക പുതുവത്സരം, നബിദിനം, ഈദുൽ ഇത്തിഹാദ് (ദേശീയ ദിനം) എന്നിവയാണ് 2027-ൽ വരാനിരിക്കുന്ന പ്രധാന അവധികൾ. ചില അവധി ദിവസങ്ങൾ മുൻകൂട്ടി നിശ്ചയിക്കാനാവുമെങ്കിലും, ഇസ്ലാമിക അവധി ദിവസങ്ങൾ ഹിജ്റ കലണ്ടറിനെയും ഔദ്യോഗിക ചന്ദ്രപ്പിറവിയെയും ആശ്രയിച്ചായിരിക്കും പ്രഖ്യാപിക്കുക. 2027-ൽ യു.ഇ.ഇയിൽ വരാവുന്ന പ്രധാന പൊതു അവധികളുടെയും നീണ്ട വാരാന്ത്യങ്ങളുടെയും വിവരങ്ങൾ താഴെ പറയുന്നവയാണ്:
പുതുവത്സരം – ജനുവരി 1, വെള്ളി
2027-ലെ ആദ്യ പൊതു അവധി ജനുവരി 1 വെള്ളിയാഴ്ചയാണ് വരുന്നത്. അവധി വെള്ളിയാഴ്ചയായതിനാൽ ശനി, ഞായർ വാരാന്ത്യത്തോടൊപ്പം മൂന്ന് ദിവസത്തെ നീണ്ട അവധി ജീവനക്കാർക്ക് ലഭിക്കും. 2027-ലെ ആദ്യ പ്രവൃത്തിദിനം ജനുവരി 4 തിങ്കളാഴ്ചയായിരിക്കും.
ഈദുൽ ഫിത്ർ – മാർച്ച് 9 മുതൽ 11 അല്ലെങ്കിൽ 12 വരെ
വിശുദ്ധ റമദാൻ മാസത്തിന്റെ സമാപനം കുറിച്ച് എത്തുന്ന ഈദുൽ ഫിത്ർ അവധി 2027 മാർച്ച് 9-ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷവ്വാൽ മാസപ്പിറവി അനുസരിച്ച് മൂന്നോ നാലോ ദിവസമായിരിക്കും അവധി ഉണ്ടായിരിക്കുക. റമദാൻ 29-ാം തീയതി ചന്ദ്രക്കല ദൃശ്യമാകാതെ വ്രതം 30 ദിവസമായി പൂർത്തിയാവുകയാണെങ്കിൽ മാർച്ച് 12 കൂടി അവധിയായി ലഭിക്കും. ഇതുവഴി താമസക്കാർക്ക് നാല് ദിവസത്തെ പൊതു അവധിയും പിന്നാലെ വരുന്ന വാരാന്ത്യവും ചേർത്ത് ആറ് ദിവസത്തെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.
അറഫാ ദിനവും ബലിപെരുന്നാഴും – മെയ് 15 മുതൽ 18 വരെ
ഇസ്ലാമിലെ ഏറ്റവും പവിത്രമായ ദിനങ്ങളിലൊന്നായ അറഫാ ദിനത്തെ തുടർന്ന് മൂന്ന് ദിവസത്തെ ബലിപെരുന്നാൾ അവധിയാണ് ലഭിക്കുക. ദുൽഹിജ്ജ മാസപ്പിറവി അനുസരിച്ച് മെയ് 15 മുതൽ 18 വരെയായിരിക്കും ഈ അവധി ദിവസങ്ങൾ വരിക.
ഇസ്ലാമിക പുതുവത്സരം – ജൂൺ 6, ഞായർ
ഹിജ്റ വർഷാരംഭം കുറിക്കുന്ന മുഹറം ഒന്നാം തീയതിയായ ഇസ്ലാമിക പുതുവത്സര അവധി ജൂൺ 6 ഞായറാഴ്ചയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രപ്പിറവിക്ക് വിധേയമായിട്ടായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
നബിദിനം – ഓഗസ്റ്റ് 14, ശനി
റബിഉൽ അവ്വൽ 12-നാണ് നബിദിനം ആചരിക്കുന്നത്. ചന്ദ്രപ്പിറവിയെ ആശ്രയിച്ചിരിക്കുന്ന ഈ അവധി 2027-ൽ ഓഗസ്റ്റ് 14 ശനിയാഴ്ച വരാനാണ് സാധ്യത.
ഈദുൽ ഇത്തിഹാദ് (ദേശീയ ദിനം) – ഡിസംബർ 2, 3
യു.ഇ.ഇയുടെ 56-ാമത് ദേശീയ ദിനം (ഈദുൽ ഇത്തിഹാദ്) 2027 ഡിസംബർ 2, 3 തീയതികളിൽ (വ്യാഴം, വെള്ളി) ആഘോഷിക്കും. വാരാന്ത്യം ഉൾപ്പെടെ ഡിസംബർ 2 വ്യാഴാഴ്ച മുതൽ ഡിസംബർ 5 ഞായറാഴ്ച വരെ നാല് ദിവസത്തെ തുടർച്ചയായ അവധി താമസക്കാർക്ക് ആസ്വദിക്കാൻ സാധിക്കും.
ചന്ദ്രപ്പിറവി എങ്ങനെയെല്ലാം അവധികളെ സ്വാധീനിക്കുന്നു?
യു.ഇ.ഇയിലെ ഇസ്ലാമിക അവധി ദിവസങ്ങൾ ഹിജ്റ കലണ്ടറിനെയും ചന്ദ്രക്കല ദൃശ്യമാകുന്നതിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ ഹിജ്റ മാസവും 29 അല്ലെങ്കിൽ 30 ദിവസങ്ങളായാണ് വരുന്നത്. മാസപ്പിറവി നിരീക്ഷണ സമിതികൾ ഓരോ മാസവും 29-ാം തീയതി ഒത്തുകൂടി പുതിയ ചന്ദ്രക്കല ദൃശ്യമായോ എന്ന് പരിശോധിക്കുന്നു. ചന്ദ്രക്കല കാണുകയാണെങ്കിൽ അടുത്ത ദിവസം പുതിയ മാസം ആരംഭിക്കും. ഇല്ലെങ്കിൽ നിലവിലെ മാസം 30 ദിവസമായി പൂർത്തിയാക്കും. അതുകൊണ്ടുതന്നെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് അനുസൃതമായി ഈ തീയതികളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t