Etihad Rail; ഇത്തിഹാദ് റെയിൽ ടിക്കറ്റ് നിരക്കുകളെക്കുറിച്ചും റീഫണ്ട് നിയമങ്ങളെക്കുറിച്ചും അറിയേണ്ടതെല്ലാം

Etihad Rail; യുഎഇയുടെ ഗതാഗത വിപ്ലവമായ ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾ ആരംഭിച്ചതോടെ രാജ്യമൊട്ടാകെ വലിയ ആവേശമാണ് പ്രകടമാകുന്നത്. യുഎഇയുടെ വിവിധ നഗരങ്ങളെയും എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ അത്യാധുനിക ട്രെയിൻ ശൃംഖലയുടെ ടിക്കറ്റ് നിരക്കുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ലഭിക്കുന്ന ഇളവുകൾ, ടിക്കറ്റ് റദ്ദാക്കുമ്പോൾ പണം തിരികെ ലഭിക്കുന്ന രീതി എന്നിവയെക്കുറിച്ച് ഇപ്പോൾ വ്യക്തമായ ധാരണ ലഭ്യമാണ്. സർവീസ് ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പതിനായിരത്തിലധികം യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്തത് ഈ പദ്ധതിയോടുള്ള ജനങ്ങളുടെ താല്പര്യത്തെയാണ് കാണിക്കുന്നത്.

ടിക്കറ്റ് നിരക്കുകൾ ആർക്കൊക്കെ ഇളവുകൾ ലഭിക്കും?

ഇത്തിഹാദ് റെയിൽവേ യാത്രക്കാർക്കായി ആകർഷകമായ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 18 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് സാധാരണ ടിക്കറ്റ് നിരക്കാണ് ബാധകമാകുന്നത്. നിലവിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ശതമാനം ഇളവ് നൽകുന്നതിനാൽ, കംഫർട്ട് ക്ലാസിൽ 55 ദിർഹം മുതലും പ്രീമിയം ക്ലാസിൽ 120 ദിർഹം മുതലും യാത്ര ചെയ്യാം. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് ഈ യാത്രയിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുക. 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തനിയെ യാത്ര ചെയ്യാൻ അനുവാദമില്ല; അവർക്കൊപ്പം പ്രായപൂർത്തിയായ ഒരാൾ നിർബന്ധമായും ഉണ്ടായിരിക്കണം. രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് യാത്ര പൂർണ്ണമായും സൗജന്യമാണ്. അവരെ കൂടെയുള്ള മുതിർന്നവരുടെ മടിയിൽ ഇരുത്തി കൊണ്ടുപോകാവുന്നതാണ്. എന്നാൽ കുഞ്ഞിന് വേണ്ടി പ്രത്യേക സീറ്റ് വേണമെന്ന് ആഗ്രഹിക്കുന്നവർ ‘ചൈൽഡ് ടിക്കറ്റ്’ എടുക്കേണ്ടതുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം കുറവ് ലഭിക്കും. ഇത്തരം ഇളവുകൾ ഉപയോഗിക്കുമ്പോൾ പ്രായം തെളിയിക്കുന്ന ഒറിജിനൽ തിരിച്ചറിയൽ രേഖകൾ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം.

ടിക്കറ്റ് റദ്ദാക്കലും പണം തിരികെ ലഭിക്കലും

യാത്രക്കാരുടെ സൗകര്യാർത്ഥം ടിക്കറ്റ് റദ്ദാക്കുന്നതിനും മാറ്റം വരുത്തുന്നതിനും ലളിതമായ മാർഗ്ഗങ്ങൾ എതിഹാദ് റെയിൽ ഒരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ സ്റ്റേഷനുകളിലെ വെൻഡിംഗ് മെഷീനുകൾ ഉപയോഗിച്ചോ ടിക്കറ്റുകൾ മാറ്റം വരുത്താം. എന്നാൽ നിങ്ങൾ എടുക്കുന്ന ടിക്കറ്റ് ഏത് വിഭാഗത്തിൽപ്പെട്ടതാണ് എന്നതിനെ ആശ്രയിച്ചിരിക്കും പണം തിരികെ ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണിത്. ഈ വിഭാഗത്തിലുള്ള ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. വാല്യൂ ടിക്കറ്റുകൾക്കും റീഫണ്ട് സൗകര്യം ലഭ്യമല്ല. കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്ന ഈ വിഭാഗത്തിൽ, ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും. എന്നാൽ 24 മണിക്കൂറിനുള്ളിലാണ് റദ്ദാക്കുന്നതെങ്കിൽ 30 ശതമാനം ക്യാൻസലേഷൻ ഫീസ് ഈടാക്കും. ട്രെയിൻ പുറപ്പെട്ട ശേഷം യാത്രയ്ക്ക് എത്താതിരുന്നാൽ പണം തിരികെ ലഭിക്കില്ല.

ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തുന്ന രീതി

ടിക്കറ്റെടുത്ത ശേഷം യാത്രയുടെ തീയതിയോ സമയമോ മാറ്റണമെങ്കിൽ ഓരോ വിഭാഗത്തിനും വ്യത്യസ്ത നിയമങ്ങളാണ് ഉള്ളത്. യാത്രാ റൂട്ടിലോ സ്റ്റേഷനുകളിലോ മാറ്റം വരുത്താൻ ഒരു ടിക്കറ്റിലും അനുവാദമില്ല എന്ന കാര്യം യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം.സേവർ ടിക്കറ്റുകളിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. വാല്യൂ ടിക്കറ്റുകളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് വരെ എത്ര തവണ വേണമെങ്കിലും സൗജന്യമായി മാറ്റങ്ങൾ വരുത്താം. എന്നാൽ പുതിയ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ ആ വ്യത്യാസം നൽകേണ്ടി വരും. 72 മണിക്കൂറിനുള്ളിലാണ് മാറ്റം വരുത്തുന്നതെങ്കിൽ 20 ദിർഹം ഫീസും നിരക്കിലെ വ്യത്യാസവും നൽകണം. ഫ്ലെക്സ് ടിക്കറ്റുകളിൽ യാത്രയ്ക്ക് മുമ്പോ അല്ലെങ്കിൽ ട്രെയിൻ പുറപ്പെട്ട് 30 മിനിറ്റ് വരെയാ തീയതിയും സമയവും മാറ്റാൻ അവസരമുണ്ട്. ഇതിന് അധിക ഫീസ് ഈടാക്കില്ലെങ്കിലും നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് നൽകണം. യുഎഇയുടെ യാത്രാ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കുന്ന എതിഹാദ് റെയിൽ, സുതാര്യമായ ഇത്തരം നിയമങ്ങളിലൂടെ യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നു. ഓരോ വിഭാഗത്തിന്റെയും ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള ഈ ഇളവുകൾ കൂടുതൽ ജനങ്ങളെ ട്രെയിൻ യാത്രയിലേക്ക് ആകർഷിക്കുമെന്നതിൽ സംശയമില്ല. നിലവിൽ വെബ്സൈറ്റിലും ആപ്പിലും ലഭ്യമായ ചാർട്ടർ അനുസരിച്ച് ഈ ചട്ടങ്ങൾ കർശനമായി പാലിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy