പൊള്ളലും വീഴ്ചയും മുതൽ വിഷബാധ വരെ; കുട്ടികളെ കാക്കാൻ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വീടുകളിലും താമസസമുച്ചയങ്ങളിലുമുള്ള സാധാരണ സാഹചര്യങ്ങൾ പോലും കുട്ടികൾക്ക് ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്ന് മുന്നറിയിപ്പുമായി ഷാർജ ഫാമിലി ആൻഡ് കമ്യൂണിറ്റി കൗൺസിലിന് കീഴിലുള്ള ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ. കുട്ടികൾ കഴിയുകയും കളിക്കുകയും ചെയ്യുന്ന ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളും പരിചാരകരും പതിവായി പരിശോധനകൾ നടത്തണമെന്ന് സംഘടന നിർദേശിച്ചു. ഉയരങ്ങളിൽ നിന്നുള്ള വീഴ്ചകളും അപ്രതീക്ഷിത പരുക്കുകളും കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന പ്രധാന അപകടങ്ങളിലൊന്നാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അപകടം സംഭവിച്ച ശേഷം പ്രതികരിക്കുന്നതിലുപരി, മുൻകരുതലുകൾ സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്നും അവർ വ്യക്തമാക്കി.

ജനാലകൾ, ബാൽക്കണികൾ, ഗോവണികൾ, കസേരകൾ, മറ്റ് ഫർണിച്ചറുകൾ തുടങ്ങിയവ മുതിർന്നവർക്ക് സാധാരണ വസ്തുക്കളായി തോന്നാമെങ്കിലും കുട്ടികൾക്ക് അവ കൗതുകം ഉണർത്തുന്ന ഇടങ്ങളാണ്. പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള സ്വാഭാവിക താൽപര്യവും അപകടങ്ങളെ തിരിച്ചറിയാനുള്ള പരിമിതമായ കഴിവും കുട്ടികളെ അപകടസാധ്യതകളിലേക്ക് നയിക്കാറുണ്ട്. ജനാലകളുടെ സമീപത്ത് വച്ചിരിക്കുന്ന ഫർണിച്ചറുകൾ, സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഗോവണികൾ, കെട്ടിടങ്ങളിലെ പൊതുസ്ഥലങ്ങൾ, മൂർച്ചയേറിയ വസ്തുക്കൾ, തട്ടിവീഴാൻ സാധ്യതയുള്ള സാധനങ്ങൾ എന്നിവയെല്ലാം കുട്ടികൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങളാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, വീഴ്ച, മുങ്ങിമരണം, പൊള്ളൽ, വിഷബാധ, റോഡപകടങ്ങൾ തുടങ്ങിയ ഒഴിവാക്കാനാകുന്ന അപകടങ്ങളിലൂടെ ലോകത്ത് പ്രതിദിനം 19 വയസ്സിൽ താഴെയുള്ള ഏകദേശം 1,600 കുട്ടികൾ ജീവൻ നഷ്ടപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആദ്യപടി അവരുടെ കാഴ്ചപ്പാടിലൂടെ ചുറ്റുപാടുകളെ വിലയിരുത്തുകയാണെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഹനാദി സാലിഹ് അൽ യാഫെ പറഞ്ഞു. മുതിർന്നവർക്ക് സുരക്ഷിതമെന്ന് തോന്നുന്ന ഇടങ്ങൾ പോലും ഒരു കുട്ടിക്ക് കൗതുകം നിറഞ്ഞ സാഹസിക ഇടങ്ങളായി തോന്നാമെന്നും കുട്ടികളുടെ പ്രായത്തിനും അവബോധത്തിനും അനുയോജ്യമായ സുരക്ഷിത അന്തരീക്ഷം ഒരുക്കുക എന്നത് മുതിർന്നവരുടെ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version