
യുഎഇ അധികൃതരുടെ സഹായത്തോടെ കുവൈത്ത് ഇന്റർപോൾ നടത്തിയ നിർണായക നീക്കത്തിൽ, വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി. കുവൈത്തിലെ സഹകരണ സൊസൈറ്റിയിൽ നിയമോപദേശകനായിരിക്കെ പൊതുമുതൽ തട്ടിപ്പും വ്യാജരേഖാ ചമയ്ക്കലും നടത്തിയ വ്യക്തിയാണ് അറസ്റ്റിലായത്. ഏഴ് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഇയാളെ ഉടൻ തന്നെ കുവൈത്തിന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2012 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഇയാൾ വൻതോതിലുള്ള ക്രമക്കേടുകൾ നടത്തിയത്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പരസ്യ പെർമിറ്റുകൾക്കായി അടയ്ക്കേണ്ട ഫീസിന്റെ രേഖകളിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. ഓൺലൈനായി കുറഞ്ഞ തുക അടച്ച ശേഷം, അതിന്റെ രസീതുകളിൽ തുക തിരുത്തി വലിയ സംഖ്യയാക്കി സൊസൈറ്റിയിൽ സമർപ്പിക്കുകയും ബാക്കി തുക സ്വന്തമാക്കുകയുമായിരുന്നു ഇയാളുടെ രീതി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഈ തട്ടിപ്പിന് പിന്നാലെ ഇയാൾ രാജ്യം വിടുകയായിരുന്നു.
യുഎഇ പൊലീസിന്റെ സജീവമായ സഹകരണത്തോടെയാണ് പ്രതിയെ കണ്ടെത്താനായത്. രാജ്യാന്തര തലത്തിലുള്ള ക്രിമിനൽ സംഘങ്ങളെയും കുറ്റവാളികളെയും പിടികൂടുന്നതിൽ യുഎഇ നടത്തുന്ന മികച്ച പ്രവർത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ അറസ്റ്റ്. നേരത്തെ എഫ്ബിഐ, സ്കോട്ട്‌ലൻഡ് സുരക്ഷാ ഏജൻസികൾ എന്നിവരുമായി ചേർന്ന് വലിയ കുറ്റവാളി സംഘങ്ങളെ ദുബായ് പൊലീസ് പിടികൂടിയിരുന്നു. ഇതേ മാതൃകയിലുള്ള നീക്കമാണ് ഇപ്പോൾ കുവൈത്ത് അധികൃതരുമായി ചേർന്നും നടത്തിയിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നുകമന്റ്;യുഎഇയിൽ അറസ്റ്റിലായി പ്രവാസി യുവതി