പ്രവാസികൾക്ക് ഇരുട്ടടിയായി സ്കൂൾ ഫീസ് വർദ്ധന; രക്ഷിതാക്കളെ പിഴിഞ്ഞ് സ്വകാര്യ സ്കൂളുകൾ!

അബുദാബി: ഗൾഫിലെ സംഘർഷഭരിതമായ സാഹചര്യവും പ്രതികൂല കാലാവസ്ഥയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, സ്വകാര്യ സ്കൂളുകളുടെ അമിത ഫീസ് ഈടാക്കൽ പ്രവാസി രക്ഷിതാക്കൾക്ക് വലിയ തിരിച്ചടിയാകുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, റീ-റജിസ്ട്രേഷൻ ഇനത്തിലും പുസ്തകങ്ങൾക്കും മറ്റുമായി വൻ തുകയാണ് സ്കൂളുകൾ ഈടാക്കുന്നത്.

വർഷങ്ങളായി ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും റീ-റജിസ്ട്രേഷനായി വലിയ തുക നൽകേണ്ടി വരുന്നതാണ് പ്രധാന പരാതി. ഫീസ് കുടിശികയുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റം തടയുമെന്ന ഭീഷണിയും സ്കൂളുകൾ ഉയർത്തുന്നുണ്ട്. ഓപ്പൺ ഹൗസ് ദിവസങ്ങളിൽ കുട്ടികളുടെ പഠന നിലവാരം അറിയാനെത്തുന്ന രക്ഷിതാക്കളോട്, ഫീസ് അടച്ച രസീത് ഹാജരാക്കിയാൽ മാത്രമേ ഫലം അറിയിക്കൂ എന്ന് പറഞ്ഞ് മടക്കി അയക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ സ്പ്രിങ് ബ്രേക്കും ഓൺലൈൻ ക്ലാസുകളും കാരണം സ്കൂളുകൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിലും ബസ് ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ തുകയും സ്കൂളുകൾ ഈടാക്കി. നാട്ടിൽ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന പാഠപുസ്തകങ്ങൾക്ക് 600 മുതൽ 700 ദിർഹം (ഏകദേശം 15,000 – 18,000 രൂപ) വരെയാണ് പ്രവാസികൾ നൽകേണ്ടി വരുന്നത്. യൂണിഫോം, ബാഗ്, സ്റ്റേഷനറി എന്നിവയുടെ ചിലവ് കൂടി ചേരുമ്പോൾ വർഷാരംഭത്തിൽ വലിയൊരു തുക രക്ഷിതാക്കൾക്ക് കണ്ടെത്തേണ്ടി വരുന്നു.

പുതിയ അഡ്മിഷൻ എടുക്കുന്നവർക്ക് കുറഞ്ഞത് 6000 ദിർഹമെങ്കിലും (ഒന്നര ലക്ഷത്തിലേറെ രൂപ) പ്രാഥമിക ചിലവുകൾക്കായി വേണ്ടിവരും. സാധാരണയായി മൂന്ന് മാസത്തെ ഫീസ് ഒന്നിച്ചടയ്ക്കണമെന്നാണ് നിയമമെങ്കിലും, ചില പുതിയ സ്കൂളുകൾ ഒരു വർഷത്തെ ഫീസ് മുഴുവനായി മുൻകൂർ നൽകണമെന്ന് ആവശ്യപ്പെടുന്നത് രക്ഷിതാക്കളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ശ്രദ്ധിക്കുക; യുഎഇയിൽ ജിപിഎസ് തകരാറുകൾ? നിങ്ങളുടെ ഗൂഗിൾ മാപ്സും വെയ്സും തെറ്റായ ലൊക്കേഷനുകൾ കാണിച്ചേക്കാം

യുഎഇയിലുടനീളമുള്ള നിരവധി ഡ്രൈവർമാരും താമസക്കാരും ഗൂഗിൾ മാപ്സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ സമീപകാലത്ത് കൃത്യതക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ചില ഉപയോക്താക്കൾ അവരുടെ മൊബൈൽ ഫോണുകളിൽ കാണുന്ന ലൊക്കേഷൻ യഥാർത്ഥ സ്ഥാനത്തുനിന്ന് ഏറെ അകലെയാണെന്ന് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്‌നം സംബന്ധിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലും ഓൺലൈൻ ഫോറങ്ങളിലുമായി ചർച്ച ചെയ്യുകയും ചെയ്തു. വിദഗ്ധർ പറയുന്നത്, ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്ന ചില സാങ്കേതിക കാരണങ്ങളാൽ ഇത്തരം തടസ്സങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാമെന്നാണ്. പ്രത്യേകിച്ച് സംഘർഷാവസ്ഥകളിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജിപിഎസ് സിഗ്നലുകളിൽ താൽക്കാലിക ഇടപെടലുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേധാവി മുഹമ്മദ് ഹനീഫ് വിശദീകരിച്ചു. സെൻസിറ്റീവ് സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികാരികൾ ചിലപ്പോൾ പ്രത്യേക സാങ്കേതിക നടപടികൾ സ്വീകരിക്കാറുണ്ടെന്നും ഇതിന്റെ ഭാഗമായി ജിപിഎസ് സിഗ്നലുകൾക്ക് താൽക്കാലിക തടസ്സങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഗൂഗിൾ മാപ്സ് പോലുള്ള നാവിഗേഷൻ ആപ്പുകളിൽ തെറ്റായ ലൊക്കേഷനുകളോ അസാധാരണമായ റൂട്ടുകളോ കാണാൻ സാധ്യതയുണ്ട്.

സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ജിപിഎസ് ജാമിംഗ്, ജിപിഎസ് സ്പൂഫിംഗ് പോലുള്ള സാങ്കേതിക വിദ്യകളും ഇതിന് കാരണമാകാം. ജിപിഎസ് ജാമിംഗ് സിഗ്നലുകൾ തടയുന്നതും, ജിപിഎസ് സ്പൂഫിംഗ് ഉപകരണങ്ങളിലേക്ക് തെറ്റായ സിഗ്നലുകൾ അയയ്ക്കുന്നതുമാണ്. സിവിലിയൻ നാവിഗേഷൻ ആപ്പുകൾ ഒരേ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ ഇത്തരം നടപടികൾ അവയുടെ കൃത്യതയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും മിക്ക സാഹചര്യങ്ങളിലും ഉപഗ്രഹ സിഗ്നലുകൾ വീണ്ടും സ്ഥിരത കൈവരിക്കുന്നതോടെ നാവിഗേഷൻ സംവിധാനങ്ങൾ സ്വാഭാവികമായി ശരിയായ നിലയിലേക്ക് മടങ്ങുമെന്നും വിദഗ്ധർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy