
യുഎഇയിലെ ആകാശത്ത് ഇന്ന് അപൂർവ്വമായൊരു വാനനിരീക്ഷണ വിരുന്നൊരുങ്ങുന്നു. ഈ വർഷത്തെ ഏറ്റവും ചെറിയ പൂർണ്ണചന്ദ്രനായ സ്ട്രോബറി മൈക്രോമൂണും ആഗോള ഉൽക്കാദിനവും ഒരേ ദിവസം വരുന്നു എന്നതാണ് ഈ ദിവസത്തെ സവിശേഷത.
ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ബിന്ദുവിലെത്തുമ്പോഴാണ് മൈക്രോമൂൺ സംഭവിക്കുന്നത്. അതിനാൽ സാധാരണ പൂർണ്ണചന്ദ്രനേക്കാൾ അല്പം കൂടി ചെറിയ വലിപ്പത്തിലും തിളക്കം കുറഞ്ഞും ചന്ദ്രൻ ദൃശ്യമാകും. പേരിൽ സ്ട്രോബറി എന്നുണ്ടെങ്കിലും ചന്ദ്രൻ ചുവപ്പ് നിറത്തിലായിരിക്കില്ല എന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് വ്യക്തമാക്കുന്നു. വടക്കേ അമേരിക്കയിലെ വിളവെടുപ്പ് കാലവുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്. രാത്രി 7:49-ഓടെ യുഎഇയിൽ ചന്ദ്രൻ ഉദിക്കും.
ആഗോള ഉൽക്കാദിനം കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളിക്കളയാൻ അധികൃതർ നിർദ്ദേശിച്ചു. ഭൂമിക്ക് ഭീഷണിയാകുന്ന തരത്തിൽ യാതൊരു ഉൽക്കകളും ഇന്ന് വരുന്നില്ല. കൂടാതെ മൈക്രോമൂൺ മൂലം ഭൂകമ്പമോ മറ്റ് പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമെന്ന പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഈ അപൂർവ്വ വാനനിരീക്ഷണം ആഘോഷമാക്കാൻ ദുബായ് അസ്ട്രോണമി ഗ്രൂപ്പ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ദുബായ് ദ സസ്റ്റൈനബിൾ സിറ്റിയിലെ SEI ഇൻസ്റ്റിറ്റ്യൂട്ടിൽ രാത്രി 7 മുതൽ 10 വരെയാണ് പരിപാടി നടക്കുന്നത്. യഥാർത്ഥ ഉൽക്കകളുടെ പ്രദർശനം, ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള ഗ്രഹനരീക്ഷണം, പ്ലാനറ്റേറിയം ഷോ എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. താല്പര്യമുള്ളവർക്ക് ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t