
തടസ്സപ്പെട്ട വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനായി പുതിയ ഫ്ലൈറ്റ് ഷെഡ്യൂൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻ. യു.എ.ഇ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) കേന്ദ്രമായി സർവീസുകൾ വർധിപ്പിക്കാനാണ് തീരുമാനം.
നിലവിൽ ആകെ ശേഷിയുടെ ഏകദേശം 65 ശതമാനം സർവീസുകളാണ് എമിറേറ്റ്സ് നടത്തുന്നത്. മുമ്പ് 140 നഗരങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന എയർലൈൻ ഇപ്പോൾ 100-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നു. യാത്രാ ആവശ്യകത ശക്തമായ നിലയിൽ തുടരുന്നതിനാൽ ബിസിനസ് മോഡലിൽ മാറ്റം വരുത്താതെ തന്നെ പ്രവർത്തനം വേഗത്തിൽ പൂർണ ശേഷിയിലേക്ക് ഉയർത്താനാകുമെന്ന് എമിറേറ്റ്സ് പ്രസിഡന്റ് Tim Clark വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ള സർവീസുകൾ
കേരളം ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ദുബായിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ തുടരുന്നു. കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ ലഭ്യമാണ്.
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഫാർ ഈസ്റ്റ് മേഖലകളിലായി നൂറിലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും നിലവിൽ സർവീസ് നടത്തുന്നുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
യാത്രക്കാരുടെ സൗകര്യത്തിനായി റീബുക്കിംഗ്, റീഫണ്ട് നയങ്ങളിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
-റീബുക്കിംഗ്: ഫെബ്രുവരി 28 മുതൽ മെയ് 31 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ ജൂൺ 15-നകം മറ്റൊരു തീയതിയിലേക്ക് മാറ്റാം.
-റീഫണ്ട്: യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് വെബ്സൈറ്റ് വഴി അപേക്ഷിച്ച് പണം തിരികെ നേടാം. ട്രാവൽ ഏജൻസിയിലൂടെ ബുക്ക് ചെയ്തവർ അതത് ഏജൻസിയെ സമീപിക്കണം.
സൗജന്യ തീയതി മാറ്റം: ഏപ്രിൽ 2 മുതൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഒരിക്കൽ സൗജന്യമായി തീയതി മാറ്റാം.
സാഹചര്യങ്ങൾ അനുസരിച്ച് ഫ്ലൈറ്റ് ഷെഡ്യൂളിൽ മാറ്റങ്ങൾ വരാനിടയുള്ളതിനാൽ യാത്രയ്ക്ക് മുമ്പ് എയർലൈന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഓപ്പറേഷണൽ അപ്ഡേറ്റുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t