അറിഞ്ഞോ? വാട്‌സാപ് പ്ലസ് വരുന്നു, വലിയ നീക്കം!, എന്തൊക്കെയാണ് അധികമായി ലഭിക്കുക?

കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളുമായി ജനപ്രിയ സന്ദേശക്കൈമാറ്റ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. “വാട്‌സാപ്പ് പ്ലസ്” എന്ന പേരിലായിരിക്കാം പുതിയ സേവനം എത്തുക എന്നാണ് സൂചന. പുതിയ സേവനം നിലവിലുള്ള ഫ്രീ വാട്‌സാപ്പിന് ഉടൻ ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കാലക്രമേണ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ പ്രീമിയം പതിപ്പിന് മുൻഗണന ലഭിക്കാമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സ്വകാര്യതയെ മുൻനിർത്തി പ്രവർത്തിക്കുന്നതായി മെറ്റ അവകാശപ്പെടുന്ന വാട്‌സാപ്പിൽ പണം നൽകി ഉപയോഗിക്കേണ്ട പതിപ്പ് അവതരിപ്പിക്കുന്നത് കമ്പനിയുടെ ബിസിനസ് തന്ത്രങ്ങളിൽ വലിയ മാറ്റമായി കണക്കാക്കപ്പെടുന്നു.

കസ്റ്റമൈസേഷൻ കൂടുതൽ

ഫ്രീ സ്റ്റാൻഡേർഡ് വേർഷൻ തുടരുമെങ്കിലും മാസവരി നൽകേണ്ട “പ്ലസ്” പതിപ്പ് കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ നൽകുമെന്നാണ് സൂചന. ആപ്പിന്റെ ഐക്കൺ മുതൽ കളർ, തീം എന്നിവ വരെ ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാൻ സാധിച്ചേക്കും.

പുതിയ ഫീച്ചറുകൾ പ്രതീക്ഷ

സബ്‌സ്‌ക്രൈബർമാർക്ക് മാത്രമായി പ്രത്യേക സ്റ്റിക്കറുകൾ, പുതിയ നോട്ടിഫിക്കേഷൻ സൗണ്ടുകൾ എന്നിവ ലഭ്യമാകാനും സാധ്യതയുണ്ട്. ചാറ്റുകളിൽ കൂടുതൽ എക്സ്പ്രഷൻ നൽകുന്ന പുതിയ റിയാക്ഷൻ ഓപ്ഷനുകളും ഉൾപ്പെടാമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ ചാറ്റുകൾ പിന്‍ ചെയ്യാം

നിലവിൽ വാട്‌സാപ്പിൽ ഇൻബോക്‌സിന് മുകളിൽ മൂന്ന് ചാറ്റുകൾ മാത്രമാണ് പിന്‍ ചെയ്യാൻ കഴിയുന്നത്. എന്നാൽ പ്ലസ് പതിപ്പിൽ ഇത് വർധിപ്പിച്ച് 20 ചാറ്റുകൾ വരെ പിന്‍ ചെയ്യാൻ സാധിക്കാമെന്നാണ് സൂചന. വ്യക്തിപരവും ബിസിനസ് ആവശ്യങ്ങൾക്കും ഒരേ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് ഇത് ഏറെ സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

വരുമാന തന്ത്രത്തിൽ മാറ്റം

വാട്‌സാപ്പിൽ നിന്ന് നേരിട്ട് വരുമാനം നേടാനുള്ള മെറ്റയുടെ പുതിയ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മറ്റ് മെറ്റാ പ്ലാറ്റ്‌ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാട്‌സാപ്പിൽ പരസ്യങ്ങൾ വളരെ കുറവായിരുന്നത് സ്വകാര്യതയെ മുൻനിർത്തിയുള്ള സമീപനമാണ് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

പഴയ സബ്സ്ക്രിപ്ഷൻ മോഡൽ

വാട്‌സാപ്പ് ആരംഭകാലത്ത് ഒരു വർഷം സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു. പിന്നീട് വർഷംതോറും 0.99 ഡോളർ ഫീസ് നൽകേണ്ട സംവിധാനമുണ്ടായിരുന്നു. എന്നാൽ പല ഉപയോക്താക്കൾക്കും പിന്നീട് ഈ ഫീസ് ഈടാക്കിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

പുതിയ “വാട്‌സാപ്പ് പ്ലസ്” സേവനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, വരും മാസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version