
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫോണിലേക്ക് എത്തുന്ന അനാവശ്യ കോളുകളും സ്പാം സന്ദേശങ്ങളും പലർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വിളികളും പരസ്യ സന്ദേശങ്ങളും തട്ടിപ്പ് ശ്രമങ്ങളും സ്വകാര്യതക്കും മാനസിക ശാന്തിക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമായ ബ്ലോക്ക് സൗകര്യം കൂടുതൽ പ്രാധാന്യമാർജിക്കുന്നത്.
അനാവശ്യമായി സന്ദേശമയക്കുന്നവരെയോ വിളിക്കുന്നവരെയോ വാട്ട്‌സ്ആപ്പിൽ വളരെ ലളിതമായി ബ്ലോക്ക് ചെയ്യാം. ഇതിനായി രണ്ട് പ്രധാന മാർഗങ്ങളാണ് ലഭ്യമുള്ളത്.
ചാറ്റ് വിൻഡോയിലൂടെ ബ്ലോക്ക് ചെയ്യാം
സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് സന്ദേശം ലഭിച്ചാൽ ചാറ്റ് തുറക്കുന്ന മുറയ്ക്ക് തന്നെ മുകളിലായി ‘Block’ അല്ലെങ്കിൽ ‘Report & Block’ എന്ന ഓപ്ഷനുകൾ കാണാം. ‘Block’ തിരഞ്ഞെടുക്കുന്നതോടെ ആ നമ്പറിൽ നിന്ന് ഇനി സന്ദേശങ്ങളോ കോളുകളോ ലഭിക്കില്ല.
കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ള ഒരാളെ ബ്ലോക്ക് ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ, ബന്ധപ്പെട്ട വ്യക്തിയുടെ ചാറ്റ് തുറന്ന് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ‘More’ എന്നതിലേക്ക് പോയി ‘Block’ തിരഞ്ഞെടുക്കുക. സ്ഥിരീകരിച്ചാൽ ബ്ലോക്കിംഗ് പൂർത്തിയാകും.
സെറ്റിംഗ്സ് വഴി നിയന്ത്രണം
വാട്ട്‌സ്ആപ്പിലെ ‘Settings’ തുറന്ന് ‘Privacy’ വിഭാഗത്തിലേക്ക് പ്രവേശിക്കാം. അവിടെ ‘Blocked contacts’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിലവിൽ ബ്ലോക്ക് ചെയ്തിരിക്കുന്ന നമ്പറുകളുടെ പട്ടിക കാണാം. മുകളിലുള്ള ‘+’ ഐക്കൺ ഉപയോഗിച്ച് കോൺടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള മറ്റ് നമ്പറുകളും ബ്ലോക്ക് ലിസ്റ്റിലേക്ക് ചേർക്കാം.
ബ്ലോക്ക് ചെയ്താൽ എന്ത് മാറ്റം?
ഒരാളെ ബ്ലോക്ക് ചെയ്താൽ, ആ വ്യക്തിക്ക് ഇനി സന്ദേശം അയക്കാനോ വോയ്സ്/വീഡിയോ കോളുകൾ ചെയ്യാനോ സാധിക്കില്ല. കൂടാതെ നിങ്ങളുടെ പ്രൊഫൈൽ ചിത്രം, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ തുടങ്ങിയ വിവരങ്ങളും അവർക്കു ദൃശ്യമാകില്ല.
അൺബ്ലോക്ക് ചെയ്യാം
ബ്ലോക്ക് ചെയ്ത നമ്പർ പിന്നീട് അൺബ്ലോക്ക് ചെയ്യേണ്ടതുണ്ടെങ്കിൽ, ‘Blocked contacts’ ലിസ്റ്റിൽ നിന്ന് ആ നമ്പർ തിരഞ്ഞെടുക്കുകയും ‘Unblock’ ഓപ്ഷൻ ഉപയോഗിക്കുകയും ചെയ്താൽ മതിയാകും.
സ്വകാര്യത സംരക്ഷിക്കാനും സ്പാം ശല്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദ്ദേശിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL