
കുവൈത്തിലെ മൊത്തം ജനസംഖ്യ 52.37 ലക്ഷം ആയി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ ജനസംഖ്യയിൽ 70 ശതമാനവും പ്രവാസികളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ എണ്ണം 10.59 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഏകദേശം 20 ശതമാനം വർധനവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. സ്വദേശികളായ കുവൈത്തികളുടെ എണ്ണം 15.6 ലക്ഷം ആണ്. പ്രവാസി ജനസംഖ്യയിൽ ഇന്ത്യക്കാർക്കു പിന്നാലെ ഈജിപ്ഷ്യൻ സമൂഹമാണ് രണ്ടാം സ്ഥാനത്ത്. ഇവരുടെ എണ്ണം 6.67 ലക്ഷമാണ്. മൂന്നാം സ്ഥാനത്ത് ബംഗ്ലാദേശികളാണ്; 3.24 ലക്ഷം പേരാണ് കുവൈത്തിൽ താമസിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 15 മുതൽ 64 വയസുവരെ പ്രായമുള്ളവരാണ് ഭൂരിഭാഗവും. ആകെ ജനസംഖ്യയുടെ 80 ശതമാനവും ഈ പ്രായവിഭാഗത്തിൽപ്പെടുന്നു. 15 വയസ്സിന് താഴെയുള്ളവർ 17 ശതമാനവും 65 വയസ്സിന് മുകളിലുള്ളവർ 3 ശതമാനവുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലിംഗാനുപാതത്തിൽ പുരുഷന്മാർ 61 ശതമാനവും സ്ത്രീകൾ 39 ശതമാനവുമാണ്. സർക്കാർ മേഖലയിലെ തൊഴിലാളികളിൽ 75 ശതമാനവും കുവൈത്തികളാണ്. ഇവർക്കു പിന്നാലെ ഈജിപ്ഷ്യൻ, ഇന്ത്യൻ, ബംഗ്ലാദേശി, പാക്കിസ്ഥാനി, സിറിയൻ തൊഴിലാളികളും സർക്കാർ മേഖലയിലുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 25,500 ആണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 30.8 ശതമാനവും ഇന്ത്യക്കാരാണ്. 23.9 ശതമാനം ഈജിപ്ഷ്യൻസും സ്വകാര്യ മേഖലയിലുണ്ട്. എന്നാൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ ശതമാനം 3.7 മാത്രമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്ത് ആകെ 8.55 ലക്ഷം ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഗാർഹിക തൊഴിൽ മേഖലയിലും ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ. ഇന്ത്യക്കാർക്ക് പിന്നാലെ ശ്രീലങ്കൻ, ഫിലിപ്പീൻ, ബംഗ്ലാദേശി, നേപ്പാളി തൊഴിലാളികളാണ് ഉള്ളത്. ഗാർഹിക തൊഴിലാളികളിൽ 56.9 ശതമാനവും സ്ത്രീകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 33,016 കുവൈത്തി കുഞ്ഞുങ്ങളുടെയും 16,417 പ്രവാസി കുഞ്ഞുങ്ങളുടെയും ജനനം രാജ്യത്ത് രേഖപ്പെടുത്തി. അതേസമയം, ആ വർഷം മരണമടഞ്ഞ 7,857 പേരിൽ 4,283 പേരും കുവൈത്തികളാണെന്നും ജനറൽ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL