മാലിന്യം തള്ളിയാൽ ഇനി പോക്കറ്റ് കീറും; കുവൈറ്റിൽ പുതിയ നിയമം വരുന്നു

കുവൈറ്റ് സിറ്റി: രാജ്യത്തെ മാലിന്യ നിർമ്മാർജ്ജന രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കുവൈറ്റ് മുനിസിപ്പാലിറ്റി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ‘മലിനമാക്കുന്നവൻ പണം നൽകണം’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ സർക്കാർ പൂർണ്ണമായും സൗജന്യമായി നൽകി വരുന്ന ഈ സേവനത്തിന് ഇനി മുതൽ നിശ്ചിത തുക നൽകേണ്ടി വരും. പ്രവാസികളെയും സ്വദേശികളെയും ഒരുപോലെ ബാധിക്കുന്ന ഈ നീക്കം രാജ്യത്തെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ഓരോ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കാൻ ഈ ഫീസ് സമ്പ്രദായം സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടുതൽ മാലിന്യം പുറന്തള്ളുന്നവർ കൂടുതൽ പണം നൽകേണ്ടി വരുന്ന രീതിയിലായിരിക്കും ഈ നിയമം വിഭാവനം ചെയ്യുന്നത്. ഇത് ജനങ്ങളെ മാലിന്യം കുറയ്ക്കാനും സാധനങ്ങൾ പുനരുപയോഗം ചെയ്യാനും പ്രേരിപ്പിക്കും. നിലവിൽ കുവൈറ്റിലെ ലാൻഡ്‌ഫില്ലുകളിൽ കുമിഞ്ഞുകൂടുന്ന മാലിന്യം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ആധുനിക വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചാർജുകൾ വരുന്നത്.

സ്വദേശി ഭവനങ്ങളെയും പ്രവാസി താമസ കേന്ദ്രങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും ഈ പുതിയ നിരക്കുകൾ ബാധിക്കും. ഓരോ ടൺ മാലിന്യവും നീക്കം ചെയ്യുന്നതിന് സർക്കാരിന് വലിയ തുക ചിലവാകുന്നുണ്ട്. ഈ ചിലവിന്റെ ഒരു ഭാഗം ഗുണഭോക്താക്കളിൽ നിന്ന് തന്നെ ഈടാക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ മുനിസിപ്പാലിറ്റിക്ക് സാധിക്കും. ഇത് സംബന്ധിച്ച പഠന റിപ്പോർട്ടുകൾ മുനിസിപ്പാലിറ്റി കൗൺസിൽ ഗൗരവമായി പരിഗണിച്ചുവരികയാണ്.

പുതിയ നിയമം നിലവിൽ വരുന്നതോടെ മാലിന്യം കൃത്യമായി തരംതിരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കും കടുത്ത പിഴയും നേരിടേണ്ടി വരും. വികസിത രാജ്യങ്ങളിലെ മാതൃക പിന്തുടർന്ന് കുവൈറ്റിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താനാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തതയും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy