ഓരോ 34 മിനിറ്റിലും ഒരു വിവാഹം, 75 മിനിറ്റിലും ഒരു വിവാഹമോചനം; കുവൈറ്റിലെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട 2025 നവംബറിലെ കണക്കുകൾ പ്രകാരം, രാജ്യത്ത് ശരാശരി ഓരോ 34 മിനിറ്റിലും ഒരു വിവാഹം നടക്കുമ്പോൾ, ഓരോ 75 മിനിറ്റിലും ഒരു വിവാഹമോചനം വീതം നടക്കുന്നുണ്ട്.

നവംബർ മാസത്തിൽ മാത്രം മൊത്തം 1,252 വിവാഹങ്ങളും അനുരഞ്ജന ഇടപാടുകളും രജിസ്റ്റർ ചെയ്തു. പ്രതിദിനം ശരാശരി 42 വിവാഹങ്ങൾ എന്ന തോതിലാണ് രാജ്യത്ത് വിവാഹങ്ങൾ നടക്കുന്നത്. എന്നാൽ ഇതേ വേഗതയിൽ തന്നെ വിവാഹമോചനങ്ങളും വർദ്ധിക്കുന്നുവെന്നത് ആശങ്കാജനകമാണ്. മാസം 595 വിവാഹമോചനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അതായത് ഓരോ ദിവസവും ശരാശരി 20 ദമ്പതികൾ വീതം നിയമപരമായി വേർപിരിയുന്നു.

വിവാഹങ്ങളുടെ കണക്കെടുത്താൽ അതിൽ സിംഹഭാഗവും (73.3 ശതമാനം) കുവൈറ്റ് സ്വദേശികൾ തമ്മിലുള്ളതാണ്. വിദേശികൾ തമ്മിലുള്ള വിവാഹങ്ങൾ 16.2 ശതമാനവും, കുവൈറ്റ് പുരുഷന്മാരും വിദേശി വനിതകളും തമ്മിലുള്ള വിവാഹങ്ങൾ 8.2 ശതമാനവുമാണ്. കുവൈറ്റ് വനിതകളും വിദേശി പുരുഷന്മാരും തമ്മിലുള്ള വിവാഹങ്ങൾ 2.3 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹമോചനങ്ങളുടെ കാര്യത്തിലും സ്വദേശികളാണ് മുന്നിൽ നിൽക്കുന്നത്. ആകെ നടന്ന വേർപിരിയലുകളിൽ 58.7 ശതമാനവും കുവൈറ്റ് ദമ്പതികൾക്കിടയിലാണ്.

ഇതിനിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിച്ച് 92 ദമ്പതികൾ അനുരഞ്ജനത്തിലെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. വിവാഹ-വിവാഹമോചന കരാറുകൾക്ക് പുറമെ, ഇസ്ലാം മതം സ്വീകരിച്ച 58 കേസുകളും കഴിഞ്ഞ മാസത്തെ ഔദ്യോഗിക റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഫർവാനിയ മെയിൻ കോർട്ട് കോംപ്ലക്സിലാണ് ഇത്തരം ഇടപാടുകൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy