
ഷോപ്പിംഗ് മാളുകളിലെ അടിപിടി; കുവൈറ്റിൽ ഇനി കടുത്ത ശിക്ഷ, അറസ്റ്റും നാടുകടത്തലും
ഷോപ്പിംഗ് മാളുകളിലും പൊതുസ്ഥലങ്ങളിലും അടിപിടി, കലഹം, സംഘർഷം തുടങ്ങിയ അക്രമപ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അറസ്റ്റും നാടുകടത്തലും ഉൾപ്പെടെ ശക്തമായ ശിക്ഷാ നടപടികളായിരിക്കും ഇത്തരം നിയമലംഘകരെതിരെ സ്വീകരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.
പൊതു ഇടങ്ങളിൽ മോശം പെരുമാറ്റം കാട്ടുന്നവരെയും പൊതുധാർമ്മികത ലംഘിക്കുന്നവരെയും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങൾ ചേർന്ന് ഫീൽഡ് സുരക്ഷാ ക്യാമ്പെയിനുകൾ ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, സെക്യൂരിറ്റി ഡയറക്ടേഴ്‌സ് സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, പരിസ്ഥിതി പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന.
നിരവധി ഷോപ്പിംഗ് മാളുകളിൽ പരിശോധന നടത്തി. ആവർത്തിച്ചുള്ള കലഹങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. സംഘർഷങ്ങൾ സൃഷ്ടിച്ചതിനും പ്രേരിപ്പിച്ചതിനുമായി 20 പേർ അറസ്റ്റിലായി. ഇവരിൽ പ്രവാസി നിയമലംഘകരെ നാടുകടത്തിയതായും, കുവൈത്ത് പൗരന്മാർക്കെതിരെ കർശന നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
പൊതുധാർമ്മികത ലംഘിച്ച നാലു പേരെയും, ഷോപ്പിംഗ് മാളുകളിൽ പുകവലിച്ച മറ്റു നാലു പേരെയും പരിസ്ഥിതി പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വരും ദിവസങ്ങളിലും മാളുകളിലും മറ്റു പൊതുസ്ഥലങ്ങളിലും പരിശോധന ശക്തമാക്കും. പൊതുക്രമം തകർക്കുന്നവരെയും നിയമം ലംഘിക്കുന്നവരെയുംതിരെ ഒട്ടും ഇളവ് കാണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
കുവൈത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; കാരണം ഇതാണ്
കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല റോഡിൽ ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിന് തീപിടിച്ചു. വിവരമറിഞ്ഞ് ജഹ്റ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ റേഡിയേറ്ററിൽ വെള്ളം കുറഞ്ഞതോ ആകാം തീപിടിത്തത്തിന് കാരണമായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൗരന്മാരും താമസക്കാരും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
പൊതുസ്ഥലത്ത് മാലിന്യമിടല്ലേ! നാടുകടത്തും; കുവൈത്തിൽ പരിശോധനയും ശിക്ഷാ നടപടികളും കടുപ്പിച്ചു
കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിലും പരിസ്ഥിതി പ്രധാനമായ മേഖലകളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് അധികൃതർ. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മരുഭൂമി, ബീച്ചുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമലംഘനം നടത്തുന്നവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആറു മാസത്തിനിടെ നടത്തിയ പരിശോധനയിൽ 4,682 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 3,483 എണ്ണവും പരിസ്ഥിതി നിയമലംഘനങ്ങളായിരുന്നു. ഇതിൽ 347 കേസുകൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടാണ്.
ഇതിനെ തുടർന്ന്, ഈ മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. മരുഭൂമിയിൽ രാപാർക്കാൻ (Camping) എത്തുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ പിടികൂടാൻ പരിശോധകർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയമലംഘനം ആവർത്തിക്കുന്ന വിദേശികളെ ശിക്ഷാ നടപടികൾക്ക് ശേഷം നാടുകടത്തും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും തടവും പിഴയും തീരുമാനിക്കുക. മാലിന്യം വലിച്ചെറിയുന്നവർക്ക് ശിക്ഷയിൽ യാതൊരു ഇളവും ലഭിക്കില്ല. ബാർബിക്യൂവിനോ തണുപ്പകറ്റാനോ ഉണ്ടാക്കിയ തീ അണയ്ക്കാതെയും വിറകും മറ്റും ഉപേക്ഷിച്ചു പോകുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)