Posted By Editor Editor Posted On

പ്രവാസികളായ മലയാളികൾക്കും കുടുംബാംഗങ്ങൾക്കുമായി നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് പദ്ധതി, രജിസ്ട്രേഷൻ കാംപെയിൻ പുരോഗമിക്കുന്നു

പ്രവാസികളായ കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ “നോർക്ക കെയർ” പദ്ധതിയിൽ ചേരാനുള്ള കല കുവൈത്തിന്റെ രജിസ്‌ട്രേഷൻ കാംപെയിൻ പുരോഗമിക്കുന്നു. “ബൾക്ക് എൻറോൾമെൻ്റ്” സംവിധാനം ഉപയോഗിച്ചാണ് കല കുവൈത്ത് നാല് മേഖലകളിലായി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമയ്ക്ക് സാധുതയുള്ള നോർക്ക ഐഡി കാർഡ് ഉണ്ടായിരിക്കണം. നോർക്ക ഐഡി കാർഡ് ഉള്ളവരും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ താൽപ്പര്യപ്പെടുന്നവരുമായ അപേക്ഷകർ താഴെ പറയുന്ന രേഖകളുമായി കല കുവൈത്തിന്റെ സെൻ്ററുകളെ സമീപിക്കാവുന്നതാണ്. നോർക്ക ഐഡി കാർഡിന്റെ കോപ്പി, പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ / പാസ്‌പോർട്ട് / ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റ് അനുവദനീയമായ രേഖകൾ) എന്നിവ കൊണ്ടുപോകേണ്ടതാണ്. അബ്ബാസിയ, അബുഹലീഫ, സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ കല കുവൈത്ത് സെൻ്ററുകളിൽ ഇതിനുള്ള സൗകര്യം ലഭിക്കും. രേഖകൾ നേരിട്ട് കൈമാറാൻ ബുദ്ധിമുട്ടുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയച്ചുകൊടുക്കാവുന്നതാണ്. നോർക്ക റൂട്ട്‌സിന്റെ നോർക്ക ഐഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും ഐഡി കാർഡ് മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർക്കും കല കുവൈത്തിന്റെ മേഖല ഓഫീസുകളുമായോ യൂണിറ്റിൻ്റെ ചുമതലക്കാരുമായോ ബന്ധപ്പെട്ടാൽ അതിനുള്ള അവസരം ലഭ്യമാകും. രജിസ്‌ട്രേഷൻ ആരംഭിച്ചതുമുതൽ നൂറുകണക്കിന് ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്തില്‍ വാഹമോടിക്കുന്നവര്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ കീശ കാലിയാകും

യു-ടേണുകളിലും ഹൈവേ എക്സിറ്റുകളിലും മനപ്പൂർവം ഗതാഗതം തടസ്സപ്പെടുത്തുകയോ അശാസ്ത്രീയമായി മറികടക്കുകയോ ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ ഒരു കാരണവശാലും സഹിക്കില്ലെന്നും, റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയായിത്തീരുന്ന പ്രവണതകളാണിവയെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവർക്ക് 15 ദിനാറിനും 20 ദിനാറിനും ഇടയിൽ പിഴ ചുമത്തും. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾ ട്രാഫിക് പോലീസിന് രണ്ട് മാസം വരെ പിടിച്ചുവെക്കാനുള്ള അധികാരവും ഉണ്ട്. ആവർത്തിച്ച് കുറ്റം ചെയ്യുന്നവരെ തുടർ നിയമനടപടികൾക്കായി ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഗതാഗതക്കുരുക്കിന് വിട: കുവൈത്തിൽ അതിവേഗ ബസ് പാതകൾ വരുന്നു; മെട്രോയുമായി ബന്ധിപ്പിക്കാൻ സാധ്യത പഠനം ആരംഭിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന നഗരപ്രദേശങ്ങളെ വടക്കൻ, തെക്കൻ മേഖലകളുമായി ബന്ധിപ്പിക്കുന്ന അതിവേഗ ബസ് പാതകൾക്ക് (BRT) കുവൈത്ത് സിറ്റിയിൽ സാധ്യതയൊരുങ്ങുന്നു. ഈ പാതകളുടെ സാധ്യത പഠനത്തിന് കുവൈത്ത് നഗരസഭ അംഗീകാരം നൽകി.

നഗരസഭ കൗൺസിൽ അംഗം ഷരീഫ അൽ-ഷൽഫാൻ സമർപ്പിച്ച നിർദ്ദേശത്തിനാണ് കൗൺസിൽ അംഗീകാരം നൽകിയത്.

പദ്ധതിയുടെ പ്രത്യേകതകൾ:

കണക്റ്റിവിറ്റി: കുവൈത്ത് നഗരപ്രദേശങ്ങളെ രാജ്യത്തിന്റെ തെക്കൻ മേഖലയുമായും അൽ-മുത്‌ല റെസിഡൻഷ്യൽ സിറ്റി, സാദ് അൽ-അബ്ദുല്ല സിറ്റി പോലുള്ള വടക്കൻ മേഖലകളുമായും ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കും: നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിൽ ഈ പദ്ധതി നിർണായകമാകും.

പൊതുഗതാഗത ശൃംഖല: അതിവേഗ ബസ് പാതയെ നിലവിലുള്ള പൊതുഗതാഗത ശൃംഖലയുമായും നിർദിഷ്ട മെട്രോ പദ്ധതിയുമായും ബന്ധിപ്പിക്കാനുള്ള നിർദ്ദേശത്തിനും നഗരസഭ അംഗീകാരം നൽകിയിട്ടുണ്ട്.

BRT സംവിധാനം: നിയുക്ത പ്രദേശത്ത് നിർമ്മിക്കുന്ന പ്രത്യേക പാതയിലൂടെ വലിയ ശേഷിയുള്ള ബസുകൾ ഉപയോഗിക്കുന്ന സംവിധാനമാണ് ബസ് റാപ്പിഡ് ട്രാൻസിറ്റ് (BRT) എന്നറിയപ്പെടുന്ന അതിവേഗ ബസ് പാത.

സാധ്യത പഠനം പൂർത്തിയായാൽ, ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി ഉടൻ തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *