
ചൂടില് നിന്ന് നേരിയ ആശ്വാസം; കുവൈത്തില് കാലാവസ്ഥയിൽ മാറ്റം
കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കാലാവസ്ഥാ മാറ്റത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൂട് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ചെറിയ രീതിയിലുള്ള കാറ്റും പൊടിയും അന്തരീക്ഷത്തിൽ വ്യാപിച്ചു. ഇത് ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. വടക്ക് പടിഞ്ഞാറ് നിന്ന് വരുന്ന ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ മാപ്പുകളും കണക്കുകളും സൂചിപ്പിക്കുന്നു. ഇത് മിതമായതോ സജീവമായതോ ആയ വടക്ക്-പടിഞ്ഞാറൻ കാറ്റിന് കാരണമാകും. ചിലപ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതലാകാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം പൊടിപടലങ്ങൾ സൃഷ്ടിക്കാനും ചില പ്രദേശങ്ങളിൽ കാഴ്ചാപരിധി കുറക്കാനും ഇടയാക്കും. ഇത് ഉയർന്ന കടൽ തിരമാലകൾക്കും കാരണമാകും. ബുധനാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ മെച്ചപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ രാജ്യം സൗമ്യമായ കാലാവസ്ഥയിലേക്ക് പ്രവേശിക്കുകയും താപനില ക്രമാനുഗതമായി കുറയുകയും ചെയ്യും. ഇതിനൊപ്പം പകലിന്റെ ദൈർഘ്യവും കുറഞ്ഞുവരും. പരമാവധി താപനില- 39°C നും 42°C നും ഇടയിലും കുറഞ്ഞ താപനില 26°C നും 29°C നും ഇടയിലും ആയിരിക്കും. അടുത്ത ആഴ്ചയോടെ ഉയർന്ന താപനില 35°C-യിലേക്ക് താഴുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ കടുത്ത നടപടി; കഴിഞ്ഞ ഏഴ് മാസത്തിൽ 4000 പേർക്ക് യാത്രാ വിലക്ക്
കുവൈറ്റിലെ നീതിന്യായ മന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് വകുപ്പ് അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ, 2025 ജനുവരി 1 നും ജൂലൈ 31 നും ഇടയിൽ പൗരന്മാർക്കും താമസക്കാർക്കും എതിരെ ഏകദേശം 4,000 യാത്രാ നിരോധന ഉത്തരവുകൾ എൻഫോഴ്സ്മെന്റ് വകുപ്പ് പുറപ്പെടുവിച്ചതായി വെളിപ്പെടുത്തി. അതേ കാലയളവിൽ, 21,539 യാത്രാ നിരോധനം നീക്കുന്നതിനുള്ള ഉത്തരവുകൾ രേഖപ്പെടുത്തി. കടക്കാർക്കെതിരെ 12,325 അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചതായും യാത്രാ നിരോധന അഭ്യർത്ഥനകൾ ആകെ 42,662 ആണെന്നും റിപ്പോർട്ട് കാണിക്കുന്നു. കൂടാതെ, കുടുംബ കോടതി 2,398 യാത്രാ നിരോധന ഉത്തരവുകളും 1,262 ലിഫ്റ്റ് ഉത്തരവുകളും രജിസ്റ്റർ ചെയ്തു.സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, യാത്രാ നിരോധനത്തിലേക്ക് നയിക്കുന്ന ഏറ്റവും സാധാരണമായ കേസുകൾ ജീവനാംശം, ചെക്കുകൾ, ബാങ്കുകൾ, മൊബൈൽ ബില്ലുകൾ, തവണകൾ, വാടക, വൈദ്യുതി ബില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. യാത്രാ നിരോധനവും കടം പിരിച്ചെടുക്കലും സംബന്ധിച്ച സമീപകാല നിയമ ഭേദഗതികൾ യാത്രാ നിരോധന ഉത്തരവുകളുടെ മൊത്തത്തിലുള്ള എണ്ണം കുറയ്ക്കുന്നതിന് കാരണമായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വൻ നികുതി വെട്ടിപ്പ്: ഇന്ത്യൻ കമ്പനിയുൾപ്പടെ മൂന്ന് വിദേശ കമ്പനികൾക്ക് കുവൈറ്റിൽ 3.79 കോടി ദിനാർ പിഴ ചുമത്തി
കുവൈത്തിൽ നികുതി റിട്ടേണുകളും ആവശ്യമായ സാമ്പത്തിക സ്റ്റേറ്റ്മെന്റുകളും സമർപ്പിക്കാതിരുന്നതിനാൽ മൂന്ന് വിദേശ കമ്പനികളുടെ ലാഭം കണക്കാക്കി ആദായ നികുതി ചുമത്താൻ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. നികുതി റിട്ടേൺ സമർപ്പിക്കാത്തതിന് പിഴയും ഉൾപ്പെടുത്തി, മൂന്നു കമ്പനികളിൽ നിന്നായി ആകെ 37,935,000 കുവൈത്തി ദിനാർ (ഏകദേശം 3.79 കോടി ദിനാർ) കുടിശ്ശികയായി ഈടാക്കും. ബ്രിട്ടീഷ് കമ്പനി 2014 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ നികുതി റിട്ടേണുകൾ സമർപ്പിച്ചില്ല. ഇവരിൽ നിന്ന് ഈടാക്കേണ്ട തുക 22,229,000 ദിനാർ. 2015 ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നികുതി റിട്ടേൺ സമർപ്പിക്കാത്ത ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള കുടിശ്ശിക 3,819,000 ദിനാർ. 2014 ഡിസംബർ 31 മുതൽ 2024 ഡിസംബർ 31 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ നികുതി റിട്ടേണുകൾ സമർപ്പികഥ ഫ്രഞ്ച് കമ്പനിയിൽ നിന്ന് ഈടാക്കേണ്ട തുക 11,887,000 ദിനാർ. മൊത്തത്തിൽ മൂന്നു കമ്പനികളിൽ നിന്നായി 37,935,000 ദിനാർ (3.79 കോടി ദിനാർ) സർക്കാർ വീണ്ടെടുക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കല്ലേ; കുവൈറ്റിൽ അധ്യാപകർക്ക് മുന്നറിയിപ്പ്
വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമം കണ്ട് കണ്ണടയ്ക്കുന്ന ഏതൊരു അധ്യാപകനും യഥാർത്ഥത്തിൽ നിയമം ലംഘിക്കുകയാണെന്ന് കുവൈത്ത് ലോയേഴ്സ് സൊസൈറ്റിയിലെ ചൈൽഡ് സെന്റർ മേധാവി ഹൗറ അൽ ഹബീബ്. ഗാർഹിക പീഡന നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരവും ചൈൽഡ് പ്രൊട്ടക്ഷൻ നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരവും വിദ്യാർത്ഥികൾക്കെതിരായ അക്രമ കേസുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഹൗറ അൽ ഹബീബ് ആവശ്യപ്പെട്ടു. സ്കൂളിലോ കുടുംബത്തിലോ ഇത്തരം കേസുകൾ ഉണ്ടാകുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സ്കൂളുകളിലെ സാമൂഹിക സേവന ഓഫീസുകൾ വഴി ഈ നിയമങ്ങൾ നടപ്പിലാക്കണമെന്ന് ഹൗറ അൽ-ഹബീബ് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഒരു കുട്ടി അക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അത് റിപ്പോർട്ട് ചെയ്യാതിരിക്കുന്നവർക്ക് ശിക്ഷ നൽകണം. കോടതിയിൽ അക്രമ കേസുകൾ വർദ്ധിച്ച് വരികയാണെന്നും പുതിയ നിയമങ്ങളും കർശനമായ ശിക്ഷകളും നൽകുന്നത് സമീപ ഭാവിയിൽ അവ കുറയ്ക്കാൻ സഹായിക്കുമെന്നും ഹൗറ അൽ ഹബീബ് കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)