
പ്രവാസികളുൾപ്പെടെ പതിനായിരത്തിലധികം പേർക്ക് കുവൈത്തിൽ യാത്രാ വിലക്ക്; നടപടി കടുപ്പിച്ച് രാജ്യം
യാത്രാ വിലക്കിനെ തുടർന്ന് കുവൈത്തിൽ കഴിയുന്നത് പ്രവാസികൾ ഉൾപ്പെടെ പതിനായിരകണക്കിനാളുകൾ. 2024 ൽ മാത്രം യാത്രാവിലക്ക് ഏർപ്പെടുത്തിയത് 69,654 പേർക്ക്. സാമ്പത്തിക, നിയമ ലംഘനങ്ങളെ തുടർന്നാണ് യാത്രാവിലക്ക്. യാത്രാ വിലക്ക് ചുമത്തപ്പെട്ടവരിൽ സ്വദേശി, പ്രവാസികളായ വ്യക്തികളും ബിസിനസ് ഉടമകളും ഉൾപ്പെടും. കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ കർക്കശമാക്കിയതിനെ തുടർന്ന് 69,654 പേർക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇവരിൽ 51,420 പേരുടെ വിലക്ക് പിൻവലിച്ചിട്ടുണ്ട്. 43,290 പേർക്കും യാത്രാ വിലക്കിന് കാരണം സാമ്പത്തിക കുടിശ്ശികയാണ്. കടബാധ്യത തീർക്കുന്നതനുസരിച്ചാണ് യാത്രാവിലക്ക് പിൻവലിക്കുന്നത്.
വിലക്കിന്റെ കാര്യത്തിൽ 2023നെ അപേക്ഷിച്ച് 2024ൽ 38.2 ശതമാനമാണ് വർധന. 2023 ൽ 1,82,255 പേർക്കെതിരെയാണ് യാത്രാ വിലക്കും നാടുകടത്തലും ചുമത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എൻഫോഴ്സ്മെന്റ് അധികൃതർ കഴിഞ്ഞ വർഷം 10.3 ദശലക്ഷത്തോളം നിയമനടപടികളാണ് കൈകാര്യം ചെയ്തത്.
സാമ്പത്തിക കടങ്ങൾ വീട്ടാതിരിക്കുക, സിവിൽ തർക്കങ്ങൾ, കോടതി ഉത്തരവുകൾ, സിവിൽ-ക്രിമിനൽ വിധികൾ എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങളിലാണ് രാജ്യം വിട്ടു പോകാതിരിക്കാൻ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്. കൂടുതൽ പേർക്ക് യാത്രാ വിലക്കുകൾ ചുമത്തുന്നത്.
കോടതികളിലെ ഡിജിറ്റൽവൽക്കരണവും ജുഡീഷ്യറി, ബാങ്കുകൾ, ധനമന്ത്രാലയം എന്നിവയ്ക്കിടയിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തിയതാണ് എൻഫോഴ്സ്മെന്റ് നടപടികൾ കർക്കശമാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)