
ക്യൂആർ കോഡ് തട്ടിപ്പ്; നടൻ കൃഷ്ണകുമാറിന്റെ മകളുടെ കടയിൽ നിന്ന് തട്ടിയത് 69 ലക്ഷത്തോളം രൂപ; നടത്തിയത് വിശ്വാസ വഞ്ചന, പ്രതികൾ കുറ്റം സമ്മതിക്കുന്ന തെളിവ് പുറത്ത്
കഴിഞ്ഞ ദിവസം നടൻ കൃഷ്ണ കുമാറിനും മകൾ ദിയയ്ക്കും എതിരെ കേസെടുത്തത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ദിയയുടെ കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് യുവതികളാണ് പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപെടുത്തി എന്നായിരുന്നു പരാതി. എന്നാൽ ഇതിന് മുൻപ് തന്നെ മൂവരും തന്റെ കടയിൽ നിന്നും 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിയ പരാതി നൽകിയിരുന്നു. ദിയയുടെ സ്ഥാപനത്തിൽ നിന്ന് തട്ടിയതെന്നും കൃതൃമം പിടികൂടിയതാണെന്നും കൃഷ്ണകുമാർ തെളിവുകൾ സഹിതം പങ്കുവെയ്ക്കുന്നു. സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. കമ്പനിയുടെ ക്യൂആർ കോഡ് വർക്ക് ചെയ്യുന്നില്ലെന്ന് മറ്റൊരു ക്യൂആർ കോഡ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കുറച്ച് കാലമായി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടായിരുന്നു. ഓഡിറ്ററാണ് കണക്കിലെ വ്യത്യാസം വിളിച്ചറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് കൃഷ്ണകുമാർ പറയുന്നു. പണം പോയതിനേക്കാൾ വേദന വിശ്വാസ വഞ്ചന കാണിച്ചതിലാണെന്ന് മകൾ ദിയ കൃഷ്ണ പറഞ്ഞു. ഒരു ജീവനക്കാരിയുടെ ഭർത്താവ് ഭീഷണിപ്പെടുത്തി വിളിച്ചെന്ന് ദിയ പറയുന്നു. പരാതിയുമായി മുന്നോട്ടു പോയാൽ പണം തിരിച്ച് തരില്ലെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ദിയ വ്യക്തമാക്കി. തട്ടിപ്പ് പുറത്തായപ്പോൾ ജീവനക്കാരും ബന്ധുക്കളും സെറ്റിൽമെൻ്റിന് വന്നു. തട്ടിപ്പിനെ സംബന്ധിച്ചും ഭീഷണിയെ സംബന്ധിച്ചും പോലീസിന് പരാതി നൽകിയിരുന്നുവെന്ന് കൃഷ്ണകുമാർ പറയുന്നു. സംഭവത്തിൽ തെളിവുകൾ സഹിതം മൊഴികൾ കൊടുത്തു. ഇതിനിടയിലാണ് തനിക്കും കുടുംബത്തിനും എതിരെ അവരുടെ പരാതിയിൽ കേസെടുത്ത വിവരം അറിയുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ തങ്ങളുടെ ഭാഗം അറിയിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. നീതിപൂർവമായ നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ജീവനക്കാരുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. മറ്റാരോ ഇവർക്ക് പിന്നിലുണ്ട്. അവധി ദിവസങ്ങൾ നോക്കിയാണ് കരുതിക്കൂട്ടി ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തതെന്ന് കൃഷ്ണകുമാർ കുറ്റപ്പെടുത്തി. സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്ഐആറിൽ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നു. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)