ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് 3 ദിവസത്തിനുള്ളിൽ പുറപ്പെട്ടത് 3500-റോളം പേർ
ഉംറ യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നടപടികൾ എടുത്തുകളഞ്ഞതിന് ശേഷം വിവിധ ദേശീയ, ഗൾഫ് എയർലൈനുകളിൽ വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെടുന്നതിനുള്ള ടിക്കറ്റ് റിസർവേഷൻ പുനരുജ്ജീവിപ്പിച്ചു. രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ റദ്ദാക്കാനുള്ള തീരുമാനത്തിന് ശേഷം വിശുദ്ധ നാട്ടിലേക്ക് പോകുന്ന വിമാനങ്ങൾക്ക് ഇരട്ടി ഡിമാൻഡ് ഉണ്ടെന്ന് ടൂറിസം, ട്രാവൽ മേഖലയിലെ അധികൃതർ അറിയിച്ചു. നിർബന്ധിത പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് റദ്ദാക്കൽ, അതുപോലെ തന്നെ ഇൻസ്റ്റിറ്റ്യൂഷണൽ, ഹോം ക്വാറന്റൈൻ റദ്ദാക്കൽ, ഗ്രാൻഡ് മോസ്‌കിലും പ്രവാചകന്റെ പള്ളിയിലും പ്രവേശിക്കുമ്പോൾ പ്രതിരോധ കുത്തിവയ്പ്പ് നില പരിശോധിക്കുന്നത് തുടങ്ങിയവ റദ്ധാക്കിയിരുന്നു.
ജിദ്ദയിലേക്കും മദീനയിലേക്കും പുറപ്പെടുന്ന യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണം ഇരട്ടിയാക്കാൻ ഈ തീരുമാനങ്ങൾ സഹായിച്ചതായി സ്രോതസ്സുകൾ സൂചിപ്പിച്ചു. മുൻ കാലങ്ങളെ അപേക്ഷിച്ച് ഉംറ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിശ്വാസികളുടെ എണ്ണത്തിൽ 30% വരെ ആവശ്യക്കാരുണ്ടെന്നാണ് കണക്ക്. ടിക്കറ്റ് നിരക്കുകളെ സംബന്ധിച്ച്, എല്ലാവർക്കും താങ്ങാനാവുന്ന വിലയാണെന്നും ജിദ്ദയിലേക്കും, മദീനയിലേക്കും ഒരു റൗണ്ട് ട്രിപ്പിന് 120 മുതൽ 150 ദിനാർ വരെയാണ് വിലയെന്നും അധികൃതർ അറിയിച്ചു. 25 വിമാനങ്ങൾ ജിദ്ദയിലേക്കും 6 വിമാനങ്ങൾ മദീനയിലേക്കും ഉൾപ്പെടെ 31 വിമാനങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
		
		
		
		
		
Comments (0)