Dubai RTA Tabby Payment; ആർടിഎ സേവനങ്ങൾ ഇനി ‘ടാബി’ വഴി തവണകളായി പണമടക്കാം; എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സൗകര്യം ലഭ്യമാക്കി

Dubai RTA Tabby Payment; ആർടിഎ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് ഇനി മുതൽ പണമടയ്ക്കാൻ പുതിയ ഡിജിറ്റൽ സൗകര്യം. വിവിധ ഫീസുകളും പിഴകളും തവണകളായി അടയ്ക്കാൻ സഹായിക്കുന്ന ‘ടാബി’ പ്ലാറ്റ്‌ഫോമിനെ തങ്ങളുടെ എല്ലാ ഡിജിറ്റൽ ചാനലുകളുമായും ആർടിഎ ബന്ധിപ്പിച്ചു. ഇതോടെ ആർടിഎ വെബ്‌സൈറ്റ്, ആർടിഎ ആപ്പ്, നോൾ പേ (nol Pay) ആപ്പ് എന്നിവയിലൂടെ പണമടയ്ക്കുന്നവർക്ക് തുക ഗഡുക്കളായി നൽകാൻ സാധിക്കും. നേരത്തെ സ്മാർട്ട് കിയോസ്‌കുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ഇപ്പോൾ മൊബൈൽ ആപ്പുകളിലേക്കും വെബ്‌സൈറ്റിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ടാബി പ്ലാറ്റ്‌ഫോം വഴി ആകെ തുക നാല് തവണകളായിട്ടാണ് അടയ്ക്കേണ്ടത്. വാഹനങ്ങളുടെയും ഡ്രൈവിംഗ് ലൈസൻസിന്റെയും പുതുക്കൽ, ട്രാഫിക് പിഴകൾ, ഫാൻസി നമ്പർ പ്ലേറ്റുകൾ വാങ്ങൽ തുടങ്ങി 170-ഓളം ആർടിഎ സേവനങ്ങൾക്ക് ഈ ഡിജിറ്റൽ തവണ വ്യവസ്ഥ ലഭ്യമാണ്. പേയ്‌മെന്റ് നടത്തുന്ന സമയത്ത് ഡിജിറ്റൽ ചാനലുകളിൽ നിന്ന് ടാബി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഈ സേവനം എളുപ്പത്തിൽ പ്രയോജനപ്പെടുത്താം. ദുബായ് ഗവൺമെന്റിന്റെ ക്യാഷ്‌ലെസ് സ്ട്രാറ്റജിയുടെയും പൂർണ്ണമായും ഡിജിറ്റൽ ഭരണസംവിധാനം എന്ന ലക്ഷ്യത്തിന്റെയും ഭാഗമായാണ് ഈ പുതിയ പരിഷ്കാരം. പണമടയ്ക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തി വർദ്ധിപ്പിക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആർടിഎ അറിയിച്ചു. യുഎഇ കൂടാതെ സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ടാബി പ്ലാറ്റ്‌ഫോം വഴിയുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ നിലവിലുണ്ട്. ആർടിഎയുടെ പുതിയ നീക്കം വലിയ തുകകൾ ഒരേസമയം അടയ്ക്കാൻ പ്രയാസപ്പെടുന്നവർക്ക് വലിയ ആശ്വാസമാകും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *