job scam couple arrested; ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, വിദേശത്ത് ചുമട്ടുതൊഴിലാളികളാക്കി, തട്ടിപ്പിൽ മലയാളി ദമ്പതികൾ പിടിയിൽ

job scam couple arrested; വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ പൊലീസിന്റെ പിടിയിൽ. ചവറ ശങ്കരമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘ഡ്രീം കൺസൾട്ടൻസി’ ഉടമകളായ ചവറ മേനാമ്പള്ളി ചാങ്കൂർ വടക്കേതിൽ ധന്യ മിഥുൻ (39), ഭർത്താവ് മിഥുമോൻ (44) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോട്ടയം ചങ്ങനാശേരി ഫാത്തിമപുരം സ്വദേശി ബിനീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 2025 ഫെബ്രുവരി 27 മുതൽ പലതവണകളായി 8.82 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കബളിപ്പിച്ചു എന്നാണ് പ്രധാന കേസ്. ചവറ സർക്കിൾ ഇൻസ്പെക്ടർ എസ്.ശിവലാൽ, എസ്എച്ച്ഒ സുജോ ജോർജ് ആന്റണി, എസ്ഐമാരായ ബി.ഓമനക്കുട്ടൻ, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ദമ്പതികൾ പിടിയിലായതോടെ സമാനമായ നിരവധി പരാതികളാണ് പുറത്തുവരുന്നത്.മാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള വെയർഹൗസ് ജോലികൾ വാഗ്ദാനം ചെയ്ത്, ടൂറിസ്റ്റ് വിസയിൽ ആളുകളെ റഷ്യയിലേക്ക് കടത്തിയും ഇവർ വൻ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെ വാങ്ങി റഷ്യയിലെത്തിച്ചവരെ നിർമാണ മേഖലകളിൽ ചുമട്ടുതൊഴിലാളികളാക്കി പണിയെടുപ്പിക്കുകയായിരുന്നു. ഇവർ കടുത്ത ചൂഷണത്തിന് ഇരയായതായും, ചിലരെ അവിടുത്തെ ഏജന്റുമാർ പണം വാങ്ങി മറ്റുചിലർക്ക് മറിച്ചുവിറ്റതായും പരാതിയുണ്ട്. ഭക്ഷണവും താമസവുമില്ലാതെ റഷ്യയിൽ ദുരിതത്തിലായ 11 പേർ സ്വന്തം പണം മുടക്കിയാണ് പിന്നീട് നാട്ടിൽ തിരിച്ചെത്തിയത്. ഇവർ ശങ്കരമംഗലത്തെ കൺസൽറ്റൻസി ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. രണ്ട് പേർ കൂടി ഇനി റഷ്യയിൽ നിന്ന് നാട്ടിൽ തിരിച്ചെത്താനുണ്ട്. കോഴിക്കോട്, കോതമംഗലം, ചങ്ങനാശേരി, തെക്കുംഭാഗം, ചവറ തുടങ്ങിയ വിവിധയിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഈ ദമ്പതികളുടെ ചതിക്കുഴിയിൽ അകപ്പെട്ടത്. പലരും സ്വർണം പണയം വെച്ചും വായ്പ എടുത്തുമ Aആണ് പ്രതികൾക്ക് പണം നൽകിയത്. കോഴിക്കോട് എലത്തൂർ സ്വദേശിയുടെ പരാതിയിൽ എലത്തൂർ പൊലീസും മറ്റ് വിവിധ സ്റ്റേഷനുകളിലും ദമ്പതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *