Dubai Child Safety; ദുബായിൽ കാണാതായ ആറുവയസ്സുകാരിയെ 30 മിനിറ്റിനുള്ളിൽ കണ്ടെത്തി; പോലീസിന്റെ ഇടപെടൽ തുണയായി

Dubai Child Safety; ദുബായിൽ കുടുംബത്തിൽ നിന്നും വേർപെട്ട് പോയ ആറുവയസ്സുകാരിയെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി മാതാപിതാക്കൾക്ക് അരികിലെത്തിച്ച് ദുബായ് പോലീസ്. നായിഫ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഫ്രീജ് അൽ മുറാർ ഏരിയയിൽ നിന്നാണ് കുട്ടിയെ കാണാതായത്. പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള തിരച്ചിലിനൊടുവിൽ അരമണിക്കൂറിനുള്ളിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന റിപ്പോർട്ട് ദുബായ് പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ലഭിച്ച ഉടൻ തന്നെ നായിഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ അഷൂറിന്റെ നേതൃത്വത്തിൽ തിരച്ചിൽ സംഘം രൂപീകരിച്ചു. കുട്ടിയുടെ ചിത്രം പട്രോളിംഗ് സംഘങ്ങൾക്കും അന്വേഷണ വിഭാഗങ്ങൾക്കും കൈമാറി. തിരച്ചിൽ തുടങ്ങി 30 മിനിറ്റിനുള്ളിൽ തന്നെ നായിഫ് പോലീസ് പട്രോളിംഗ് സംഘം കുട്ടിയെ കണ്ടെത്തുകയായിരുന്നു. തെരുവിൽ ഭയന്ന് കരയുന്ന നിലയിലായിരുന്നു കുട്ടി.പോലീസ് സ്റ്റേഷനിലെത്തിച്ച കുട്ടിയെ വിക്ടിം കമ്മ്യൂണിക്കേഷൻ സെക്ഷനിലെ ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും പിന്നീട് മാതാപിതാക്കളെ വിവരമറിയിച്ച് സുരക്ഷിതമായി അവർക്കൊപ്പം അയക്കുകയും ചെയ്തു. വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു അച്ഛനും മകളും. സാധനങ്ങൾ വാങ്ങി തിരിഞ്ഞുനോക്കിയപ്പോൾ മകളെ കാണാനില്ലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കുട്ടി തനിയെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്ന് കരുതി അദ്ദേഹം ആദ്യം വീട്ടിൽ ചെന്ന് അന്വേഷിച്ചെങ്കിലും കുട്ടി അവിടെ എത്തിയിരുന്നില്ല. തുടർന്ന് പരിസരമാകെ തിരഞ്ഞിട്ടും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ദുബായ് പോലീസിനെ വിവരം അറിയിച്ചത്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലും പൊതുവിടങ്ങളിലും കൊണ്ടുപോകുമ്പോൾ കുട്ടികളെ ഒരു നിമിഷം പോലും കണ്ണിൽ നിന്ന് മറയ്ക്കരുതെന്ന് ദുബായ് പോലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് വഴിതെറ്റിയാൽ എന്തുചെയ്യണമെന്നും, പോലീസിനെയോ സുരക്ഷാ ഉദ്യോഗസ്ഥരെയോ എങ്ങനെ സമീപിക്കണമെന്നും അവരെ പഠിപ്പിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version