UAE Salary Spending Tips; ശമ്പളം വന്നാലുടൻ കൈവിട്ട് ചെലവാക്കുന്നവരാണോ നിങ്ങൾ? യുഎഇയിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

UAE Salary Spending Tips; യുഎഇയിൽ ശമ്പളം അക്കൗണ്ടിലെത്തുന്ന ആദ്യ ദിനങ്ങളിൽ തോന്നുന ‘സമൃദ്ധി’ എന്ന തോന്നൽ പലപ്പോഴും വലിയ സാമ്പത്തിക കെണികളിലേക്കാണ് പ്രവാസികളെ നയിക്കുന്നത്. പെട്ടെന്നുള്ള ആവേശത്തിൽ നടത്തുന്ന ഷോപ്പിംഗും അനാവശ്യ ചെലവുകളും മാസാവസാനം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ശമ്പളം ലഭിച്ചാലുടൻ മനഃശാസ്ത്രപരമായും പ്രായോഗികമായും നമ്മൾ വരുത്തുന്ന തെറ്റുകളെക്കുറിച്ചും അവ എങ്ങനെ മറികടക്കാമെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

വൈകാരികമായ ചെലവാക്കൽ ഒഴിവാക്കാം: ജോലിഭാരത്തിന് ശേഷമുള്ള ആശ്വാസത്തിനായോ ‘എനിക്ക് ഇതിന് അർഹതയുണ്ട്’ എന്ന തോന്നലിലോ ആഡംബര വസ്തുക്കൾ വാങ്ങുന്നത് ശമ്പളം വന്നാലുടൻ ഒഴിവാക്കണം. പുതിയ ഫോണോ വിലകൂടിയ ബാഗോ വാങ്ങുന്നതിന് മുൻപ് കുറഞ്ഞത് 24 മണിക്കൂർ എങ്കിലും കാത്തിരിക്കുക. ഈ സമയം നൽകുന്ന ആലോചന അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സഹായിക്കും.

ചെറിയ ചെലവുകൾ: ദിവസവുമുള്ള കോഫി ഷോപ്പ് സന്ദർശനം, ജോലിസ്ഥലത്തെ ലഞ്ചുകൾ, തുടർച്ചയായ ഫുഡ് ഡെലിവറി എന്നിവ ചെറിയ തുകകളായി തോന്നാമെങ്കിലും മാസം 500 മുതൽ 1000 ദിർഹം വരെ ഇത്തരം കാര്യങ്ങൾക്കായി മാത്രം നഷ്ടപ്പെടുന്നുണ്ട്. സൗകര്യത്തേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന ശീലം വളർത്തിയെടുക്കണം.

സബ്സ്ക്രിപ്ഷനുകളും ഇൻസ്റ്റാൾമെന്റ് കെണികളും: ഉപയോഗിക്കാത്ത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ജിം മെമ്പർഷിപ്പുകളും ശമ്പളം ലഭിക്കുന്ന ദിവസം തന്നെ പുനഃപരിശോധിക്കണം. അതുപോലെ, ‘ബൈ നൗ പേ ലേറ്റർ’ (BNPL) പോലുള്ള സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ അത് ഭാവിയിലെ ശമ്പളത്തെ മുൻകൂട്ടി ബാധിക്കുമെന്ന് ഓർക്കുക. അടുത്ത മാസത്തെ വരുമാനം ഷോപ്പിംഗ് ബില്ലുകൾ അടയ്ക്കാനായി മാത്രം മാറ്റിവെക്കേണ്ടി വരുന്നത് വലിയ പിഴവാണ്.

പരസ്യങ്ങളിലെ ചതിക്കുഴികൾ: ‘ഫ്ലാഷ് സെയിൽ’, ‘ലിമിറ്റഡ് ഓഫർ’ തുടങ്ങിയ പരസ്യങ്ങൾ ശമ്പളം ലഭിച്ച ദിവസങ്ങളിൽ നിങ്ങളെ കൂടുതൽ ആകർഷിച്ചേക്കാം. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെന്ന തോന്നലിൽ ഇത്തരം ഓഫറുകളിൽ വീഴുന്നത് ഒഴിവാക്കി, കൃത്യമായ ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കി മാത്രം സാധനങ്ങൾ വാങ്ങുക.

ലൈഫ് സ്റ്റൈൽ അപ്‌ഗ്രേഡ്: ശമ്പള വർദ്ധനവ് ഉണ്ടാകുമ്പോൾ ഉടൻ തന്നെ വലിയ കാറുകളിലേക്കോ ആഡംബര ഫ്ലാറ്റുകളിലേക്കോ മാറുന്നത് സാമ്പത്തിക സുരക്ഷയെ ബാധിക്കും. പുതിയ സൗകര്യങ്ങൾക്കൊപ്പം വർദ്ധിക്കുന്ന ഇൻഷുറൻസ്, ഇന്ധനം, പരിപാലന ചെലവ് എന്നിവ കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം തീരുമാനങ്ങൾ എടുക്കാവൂ.

ശമ്പളം ലഭിച്ചാലുടൻ അത്യാവശ്യ ബില്ലുകൾ അടയ്ക്കാനും നിശ്ചിത തുക സേവിങ്‌സിലേക്ക് മാറ്റാനും ശ്രദ്ധിക്കുക. അതിനുശേഷം ബാക്കിയുള്ള തുകയിൽ നിന്ന് മാത്രം വിനോദങ്ങൾക്കായി പണം കണ്ടെത്തുന്നത് യുഎഇയിലെ ജീവിതം കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *