Abu Dhabi Impoundment Service; ട്രാഫിക് നിയമലംഘനങ്ങളെത്തുടർന്ന് പിടിച്ചെടുക്കേണ്ടി വരുന്ന വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ അനുവദിക്കുന്ന ‘സ്മാർട്ട് ഇംപൗണ്ട്മെന്റ്’ സേവനത്തെക്കുറിച്ച് അബുദാബി പോലീസ് വീണ്ടും ഓർമ്മിപ്പിച്ചു. വാഹനം പോലീസ് യാർഡിലേക്ക് മാറ്റുന്നതിന് പകരം ഉടമയുടെ വീട്ടിലോ മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ തടഞ്ഞുവെക്കാൻ ഈ സംവിധാനം അനുവദിക്കുന്നു. വാഹനം പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായാൽ ഉടമകൾക്ക് ഏറെ ആശ്വാസകരമാണ് ഈ സേവനം. ഇതിനുള്ള നിബന്ധനകൾ താഴെ പറയുന്നവയാണ്.
- വാഹനം കണ്ടുകെട്ടേണ്ടി വരുന്ന തരത്തിലുള്ള ട്രാഫിക് നിയമലംഘനം നടത്തിയിരിക്കണം.
സേവന നിബന്ധനകൾ അംഗീകരിച്ചുകൊണ്ടുള്ള കരാറിൽ ഒപ്പിടണം. - വാഹന ഉടമ നേരിട്ടോ അല്ലെങ്കിൽ ഔദ്യോഗികമായി പവർ ഓഫ് അറ്റോർണി ഉള്ള പ്രതിനിധിയോ ഹാജരാകണം.
- ഈ സേവനം ഉപയോഗപ്പെടുത്തുന്നവർ എമിറേറ്റ്സ് ഐഡി നൽകേണ്ടതുണ്ട്. കൂടാതെ പ്രതിദിനം 15 ദിർഹം വീതം ഫീസായി നൽകണം.
അപേക്ഷിക്കേണ്ട വിധം
അബുദാബിയിൽ വാഹനം പിടിച്ചെടുക്കപ്പെട്ടാൽ, ഉടമകൾക്ക് tamm.abudhabi എന്ന വെബ്സൈറ്റ് വഴി ഈ സേവനത്തിനായി അപേക്ഷിക്കാം.
- വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ‘Drive & Transport’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇടതുവശത്തുള്ള ‘Fines & Violations’ ക്ലിക്ക് ചെയ്യുക.
- ‘Home Impounding for Vehicles’ എന്നത് തിരഞ്ഞെടുത്ത് പേര്, ഫോൺ നമ്പർ, ട്രാഫിക് ഫയൽ നമ്പർ എന്നിവ പൂരിപ്പിക്കുക.
അപേക്ഷ പൂർത്തിയായാൽ എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ സ്ഥിരീകരണം ലഭിക്കും. തുടർന്ന് അധികൃതർ വാഹനത്തിൽ ഒരു ‘സ്മാർട്ട് ട്രാക്കിംഗ് ഉപകരണം’ ഘടിപ്പിക്കും. വാഹനം നിശ്ചയിച്ച സ്ഥലത്ത് നിന്ന് മാറ്റുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. നിയമം ലംഘിച്ച് വാഹനം ഓടിച്ചാൽ ഉടമയ്ക്കെതിരെ കർശന നടപടിയുണ്ടാകും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t