Road Crossing Rules UAE; അബുദാബിയിൽ കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ്: അലക്ഷ്യമായി റോഡ് മുറിച്ചുകടന്നാൽ ഇനി പിഴയും ജയിൽ ശിക്ഷയും

Road Crossing Rules UAE; നിശ്ചിത ഇടങ്ങളിലൂടെയല്ലാതെ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് അധികൃതർ ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയത്. റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അപകടസാധ്യതകൾ ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സിബ്ര ക്രോസിംഗുകൾ, മേൽപ്പാലങ്ങൾ, അടിപ്പാതകൾ എന്നിവ മാത്രം ഉപയോഗിക്കണം. ട്രാഫിക് സിഗ്നലുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.ബോധവൽക്കരണത്തിന്റെ ഭാഗമായി അബുദാബി പൊലീസ് പുറത്തുവിട്ട വീഡിയോയിൽ, തിരക്കേറിയ പാതയിലൂടെ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്ന ഒരാൾ വാഹനങ്ങൾക്കും തനിക്കും അപകടമുണ്ടാക്കുന്ന ദൃശ്യങ്ങളുണ്ട്. മറ്റൊരു ദൃശ്യത്തിൽ, സിബ്ര ക്രോസിംഗിലൂടെ യാത്രക്കാർ നടക്കുമ്പോഴും വാഹനം നിർത്താതെ പോകുന്ന ഡ്രൈവർമാരുടെ അശ്രദ്ധയും ചൂണ്ടിക്കാണിക്കുന്നു. ഡ്രൈവർമാർ കാൽനടയാത്രക്കാരുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും, ക്രോസിംഗുകൾക്ക് സമീപം വേഗത കുറച്ച് യാത്രക്കാർക്ക് മുൻഗണന നൽകണമെന്നും പൊലീസ് ഓർമ്മിപ്പിച്ചു. റോഡ് സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും ഡ്രൈവർമാരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി പൊലീസിന്റെ ‘സ്മാർട്ട് റോഡ് സെക്യൂരിറ്റി’ എന്ന തന്ത്രപ്രധാന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ ബോധവൽക്കരണ കാമ്പയിൻ നടക്കുന്നത്. ഈ വർഷം ആദ്യം നടന്ന ഗൾഫ് ട്രാഫിക് വീക്കിലും ‘സുരക്ഷിതമായി മുറിച്ചുകടക്കാം’ എന്ന പ്രമേയത്തിൽ വിപുലമായ പ്രചാരണം നടത്തിയിരുന്നു. റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പ്രത്യേകം നിർദ്ദേശിക്കുന്നു.

യുഎഇയിൽ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് നിയമവിരുദ്ധമാണ്. ഇതിനുള്ള പ്രധാന നിയമങ്ങളും പിഴകളും താഴെ പറയുന്നവയാണ്

  • നിശ്ചിത ഇടങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. 2021-ൽ മാത്രം ഇത്തരത്തിൽ 7,900 നിയമലംഘനങ്ങൾ അബുദാബിയിൽ കണ്ടെത്തിയിരുന്നു.
  • 2025 മാർച്ചിൽ നിലവിൽ വന്ന ഫെഡറൽ ട്രാഫിക് നിയമപ്രകാരം, അലക്ഷ്യമായി റോഡ് മുറിച്ചുകടന്ന് അപകടമുണ്ടാക്കിയാൽ 5,000 മുതൽ 10,000 ദിർഹം വരെ പിഴയോ തടവോ ശിക്ഷ ലഭിക്കാം.
  • മണിക്കൂറിൽ 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയുള്ള റോഡുകളിൽ അലക്ഷ്യമായി മുറിച്ചുകടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവോ 10,000 ദിർഹം പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *