Sharjah Malayali Expat Death; ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മരണം; മൃതദേഹം നാട്ടിലെത്തിക്കാൻ ഡിഎൻഎ പരിശോധന വേണം, പ്രവാസി മലയാളിയുടെ കുടുംബം പ്രതിസന്ധിയിൽ

Sharjah Malayali Expat Death ; പ്രവാസത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ ഉള്ളിലൊതുക്കി ഷാർജയിലെ പാർക്കിൽ അന്ത്യശ്വാസം വലിച്ച കൊല്ലം സ്വദേശി ഷാജഹാന്റെ (54) മൃതദേഹം നാട്ടിലെത്തിക്കാൻ നിയമക്കുരുക്ക്. മൃതദേഹം വിട്ടുകിട്ടാൻ അടുത്ത രക്തബന്ധമുള്ളവരുടെ ഡിഎൻഎ പരിശോധന വേണമെന്ന ഷാർജ പോലീസിന്റെ നിലപാടാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കൊല്ലം പുനലൂർ പേപ്പർമിൽ സ്വദേശിയായ ഷാജഹാൻ കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ മരിച്ചത്. വർഷങ്ങളായി കുടുംബവുമായി അകന്നു കഴിഞ്ഞിരുന്നതിനാലും പാസ്‌പോർട്ടിലെ വിവരങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതിനാലുമാണ് പോലീസ് ഡിഎൻഎ പരിശോധന കർശനമാക്കിയത്. സൗദിയിലുള്ള മകനോ നാട്ടിലുള്ള മകളോ എത്തി പരിശോധന നടത്തി ഫലം പോസിറ്റീവായാൽ മാത്രമേ മൃതദേഹം വിട്ടുനൽകുകയുള്ളൂ എന്ന് സാമൂഹിക പ്രവർത്തകൻ ലബീബ് അറിയിച്ചു. ഇതിനായുള്ള ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയാണ് ഷാജഹാൻ പാർക്കിലെ ബെഞ്ചിൽ മരിച്ചത്. എന്നാൽ അദ്ദേഹം ഉറങ്ങുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. രാത്രി ഒൻപ മണിയോടെയാണ് മരണം സ്ഥിരീകരിച്ചതും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതും. കടുത്ത പ്രമേഹബാധിതനായിരുന്ന അദ്ദേഹം ചികിത്സ തേടാനോ മരുന്നുകൾ കഴിക്കാനോ തയ്യാറായിരുന്നില്ല. 26 വർഷത്തോളം പ്രവാസിയായിരുന്ന ഷാജഹാൻ കഴിഞ്ഞ ഏഴു വർഷമായി കുടുംബവുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. മക്കളുടെ വിവാഹത്തിന് പോലും അദ്ദേഹം നാട്ടിലെത്തിയില്ല. ഷാർജയിലെ പാർക്കിൽ നിരാലംബനായി കഴിഞ്ഞിരുന്ന അദ്ദേഹം പള്ളിയിലെ സൗകര്യങ്ങൾ ഉപയോഗിച്ചും മറ്റുള്ളവർ നൽകുന്ന ഭക്ഷണത്തിലുമാണ് ജീവിതം തള്ളിനീക്കിയിരുന്നത്. സാമൂഹിക പ്രവർത്തകയായ മായ പലതവണ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം തന്റെ ജീവിതസാഹചര്യങ്ങൾ മാറ്റാൻ തയ്യാറായിരുന്നില്ല. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റോ ഷാർജയിലെ പ്രവാസി സംഘടനകളോ കാര്യമായി ഇടപെട്ടിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് മകൾ തസ്നിം കണ്ണീരോടെ അപേക്ഷിക്കുന്നു. ഏഴ് വർഷമായി കാണാത്ത തന്റെ വാപ്പയുടെ മുഖം അവസാനമായി ഒന്ന് കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. വിധിയുടെ ക്രൂരതയിൽ പ്രവാസ ലോകത്ത് തനിച്ചായിപ്പോയ ഒരു മലയാളിയുടെ മൃതദേഹത്തിന് മുന്നിൽ ഇപ്പോൾ നിയമത്തിന്റെ നൂലാമാലകളും ബാക്കിയാവുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version