ഇന്ത്യൻ സഞ്ചാരികൾക്ക് ദുബായിയുടെ പുതിയ സർപ്രൈസ്! ഇനി യുപിഐയിൽ ബുർജ് ഖലീഫ ടിക്കറ്റ് ബുക്ക് ചെയ്യാം

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി ദുബായിലെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ‘At the Top, Burj Khalifa’ സന്ദർശിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൂടുതൽ എളുപ്പമാകുന്നു. ബുർജ് ഖലീഫയുടെ ഔദ്യോഗിക ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഇനി യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (UPI) വഴിയും പണമടയ്ക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, യുഎഇയിൽ ഇ-കൊമേഴ്‌സ് ഇടപാടുകൾക്കായി UPI സ്വീകരിക്കുന്ന ആദ്യ വിനോദസഞ്ചാര കേന്ദ്രമായി ബുർജ് ഖലീഫ മാറി.
ഇന്ത്യയുടെ NPCI International Payments Limited (NIPL), യുഎഇ ആസ്ഥാനമായുള്ള NEOPAY, Emaar Entertainment എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. ഇന്ത്യൻ സന്ദർശകർക്ക് ദുബായിലെത്തുന്നതിന് മുമ്പുതന്നെ UPI ഉപയോഗിച്ച് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും.

ഇതിനുമുമ്പ് യുഎഇയിലെ നിരവധി കടകളിലും ഹോട്ടലുകളിലും റീട്ടെയിൽ സ്ഥാപനങ്ങളിലും QR കോഡ് വഴി UPI പേയ്‌മെന്റ് സൗകര്യം ലഭ്യമായിരുന്നെങ്കിലും, പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഔദ്യോഗിക ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനത്തിൽ UPI ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇതിലൂടെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അന്താരാഷ്ട്ര കാർഡുകളോ മറ്റ് പേയ്‌മെന്റ് മാർഗങ്ങളോ ആശ്രയിക്കാതെ തന്നെ സുരക്ഷിതവും വേഗത്തിലുമായ ബുക്കിംഗ് നടത്താൻ സാധിക്കും.

യുഎഇയിലും മറ്റ് രാജ്യങ്ങളിലുമായി UPIയുടെ വ്യാപനം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് പദ്ധതിയിലെ മറ്റൊരു പ്രധാന ചുവടുവയ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിലേക്കും UPI സേവനം വ്യാപിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version