Abu Dhabi Civil Defence; അബുദാബിയിൽ സുരക്ഷാ പരിശോധന കർശനം; സ്ഥാപനങ്ങൾ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

Abu Dhabi Civil Defence; വേനൽക്കാലത്ത് അഗ്നിബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അബുദാബിയിലെ ബിസിനസ് സ്ഥാപനങ്ങളും ജോലിസ്ഥലങ്ങളും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി നിർദ്ദേശിച്ചു. സ്ഥാപനങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജീവനക്കാരെ പ്രാപ്തരാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. സ്ഥാപനങ്ങളിലെ ഫയർ അലാറങ്ങളും മറ്റ് അഗ്നിശമന സംവിധാനങ്ങളും അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള വഴികൾ വ്യക്തമായി അടയാളപ്പെടുത്തണം. ഈ വഴികളിൽ യാതൊരുവിധ സാധനങ്ങളും സൂക്ഷിക്കാനോ തടസ്സങ്ങൾ സൃഷ്ടിക്കാനോ പാടില്ല. ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ എമർജൻസി ഡ്രില്ലുകളും പരിശീലനവും നൽകുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. വേനൽക്കാലത്തോടനുബന്ധിച്ച് സിവിൽ ഡിഫൻസ് അതോറിറ്റി നടത്തിവരുന്ന പൊതുസുരക്ഷാ ക്യാമ്പയിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. ദൈനംദിന പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും ബിസിനസുകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി സർക്കാർ-സ്വകാര്യ മേഖലകളിലെ പങ്കാളികളെ ഉൾപ്പെടുത്തി ‘ഫസ്റ്റ് പാർട്ണേഴ്സ് ഫോറം 2026’ ഉം അതോറിറ്റി സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം വർദ്ധിപ്പിക്കുകയും അഗ്നി സുരക്ഷാ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയുമാണ് ഇത്തരം കൂട്ടായ്മകളിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version