
വിമാനങ്ങൾക്കും കപ്പലുകൾക്കും നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ കുവൈറ്റിലേക്കുള്ള അവശ്യസാധനങ്ങളുടെ വരവ് ഉറപ്പാക്കാൻ കസ്റ്റംസ് വകുപ്പ് ബദൽ മാർഗ്ഗങ്ങൾ ശക്തമാക്കി. ആകാശമാർഗ്ഗമുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ അയൽരാജ്യങ്ങൾ വഴി കരമാർഗ്ഗം ട്രക്കുകളിൽ സാധനങ്ങൾ എത്തിക്കാനുള്ള അടിയന്തര പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. മരുന്നുകൾ, ഭക്ഷണസാധനങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ലഭ്യതയിൽ കുറവുണ്ടാകാതിരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും അതിർത്തികളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഫെബ്രുവരി അവസാനം മുതൽ മാർച്ച പകുതി വരെയുള്ള കണക്കുകൾ പ്രകാരം നൂറുകണക്കിന് ടൺ മരുന്നുകളും ലക്ഷക്കണക്കിന് ടൺ ഭക്ഷ്യവസ്തുക്കളും സുരക്ഷിതമായി വിപണിയിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാൻ വിവിധ സർക്കാർ ഏജൻസികൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും വിപണിയിൽ സാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ലെന്നും കസ്റ്റംസ് വക്താവ് റാഇദ് അൽ മസ്കൂർ വ്യക്തമാക്കി. രാജ്യത്തെ തന്ത്രപ്രധാനമായ കരുതൽ ശേഖരം സുരക്ഷിതമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd