
പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും പുകയുമ്പോഴും യുഎഇയിൽ ജനജീവിതം തികച്ചും സാധാരണ നിലയിൽ മുന്നോട്ട് പോകുന്നു. രാജ്യത്തിന്റെ ഭരണകൂടത്തിലും കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉറച്ച വിശ്വാസമാണുള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളെ തള്ളിക്കളഞ്ഞ് ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിച്ചാണ് ഇവിടുത്തെ താമസക്കാർ ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുന്നത്. യുഎഇ തങ്ങളുടെ സുരക്ഷിതമായ വീടാണെന്ന് ഒരേസ്വരത്തിൽ പ്രഖ്യാപിക്കുകയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ.
ലോകം വാർത്തകളിൽ എരിയുന്ന സമയത്തും യുഎഇ നിശബ്ദമായി കാരുണ്യവും സമാധാനവും പകരുകയാണെന്ന് പ്രവാസിയായ ഇവാൻ കോർഡെറോ സാക്ഷ്യപ്പെടുത്തുന്നു. റമദാൻ മാസത്തിലെ ഔദാര്യവും പരസ്പര സഹായവുമാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ മുഖമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎഇ തങ്ങൾക്ക് പുതിയൊരു ജീവിതവും വലിയ സ്വപ്നങ്ങളും നൽകിയ രാജ്യമാണെന്നും, അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളിൽ ഭയമല്ല മറിച്ച് നന്ദിയും വിശ്വാസവുമാണ് തങ്ങളെ നയിക്കുന്നതെന്നും റോൺ ഗ്വിനോ പ്രതികരിച്ചു. കേവലം കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ചിലർ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ അതീവ സജീവമാണെന്നും സ്വർണ്ണകമൽ നയ്യ ഉറപ്പിച്ചു പറയുന്നു.
യുദ്ധവാർത്തകൾക്കിടയിലും ജനങ്ങൾ സാധാരണ പോലെ ബീച്ചുകളിലും സ്വിമ്മിംഗ് പൂളുകളിലും സമയം ചെലവഴിക്കുന്നുണ്ടെന്ന് ജാനറ്റ് പെർസില ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങൾ കുറഞ്ഞ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് യുഎഇ എന്ന് അവർ അടിവരയിടുന്നു. മാധ്യമങ്ങൾ വാർത്തകൾ പർവ്വതീകരിച്ചു കാണിക്കുമ്പോഴും യാഥാർത്ഥ്യം തികച്ചും ശാന്തമാണെന്ന് ജോർദാൻ ആഡെയും വ്യക്തമാക്കുന്നു. സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിച്ചും യുഎഇയിലെ ജനങ്ങൾ തങ്ങളുടെ പ്രവാസജീവിതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോവുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt