വാട്സാപ് കോളിൽ ‘വീണ’ വിശ്വാസം; പ്രവാസിമലയാളിയിൽ നിന്ന് 8.08 കോടി കവർന്നു — മക്കളുടെ സംശയത്തിൽ പ്രതി അറസ്റ്റിൽ

ഓഹരി നിക്ഷേപത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പ്രവാസിയിൽ നിന്ന് 8.08 കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തമിഴ്നാട് സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തുവിനെ (23) ആലപ്പുഴയിലെത്തിച്ചു. കേസിലെ ആദ്യ അറസ്റ്റാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസുകളിലൊന്നായാണ് അന്വേഷണം വിലയിരുത്തുന്നത്. പ്രവാസിയിൽ നിന്നുള്ള 35.5 ലക്ഷം രൂപ ഭാരതിക്കണ്ണനും സുഹൃത്ത് ശബരീഷ് ശേഖറും ചേർന്ന് നടത്തിവരുന്ന സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് പിൻവലിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സേലം ഓൾഡ് ബസ് സ്റ്റാൻഡിന് സമീപം ആരംഭിച്ച സ്ഥാപനത്തിന്റെ പേരിൽ കറന്റ് അക്കൗണ്ട് തുറന്നാണ് തട്ടിപ്പുകൾ നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഭാരതിക്കണ്ണനും ശബരീഷും ഓട്ടോമൊബൈൽ എൻജിനീയർമാരാണ്. ശബരീഷ് സമാനമായ മറ്റൊരു സൈബർ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ കഴിയുകയാണ്. ഇയാളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വാങ്ങുമെന്ന് സൈബർ ക്രൈം പോലീസ് വ്യക്തമാക്കി. തമിഴ്നാട് സേലം താരാമംഗലം പൊലീസിന്റെ സഹായത്തോടെയാണ് ഭാരതിക്കണ്ണനെ അറസ്റ്റ് ചെയ്തത്. സേലം ഓമലൂർ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷം ആലപ്പുഴയിൽ എത്തിച്ച പ്രതിയെ ചീഫ് മജിസ്ട്രേറ്റ് എസ്. പ്രിയങ്കയുടെ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹരിപ്പാട് സ്വദേശിയായ പ്രവാസിക്ക് ലഭിച്ച വാട്സാപ്പ് കോളിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയത്. വൻതുകയുടെ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്ക് അധികൃതർ അന്വേഷണം നടത്തിയിരുന്നു. പിന്നാലെ മക്കൾക്ക് സംശയം തോന്നിയതോടെയാണ് പൊലീസ് പരാതിയിലേക്ക് നീങ്ങിയത്.

തമിഴ്നാട്, ജാർഖണ്ഡ്, ജമ്മു കശ്മീർ, ഒഡീഷ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, തെലങ്കാന, രാജസ്ഥാൻ, മണിപ്പൂർ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പ്രവാസിയുടെ പണം കൈമാറിയതെന്ന് പോലീസ് വ്യക്തമാക്കി. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ രേഖകൾ പ്രകാരം ഭാരതിക്കണ്ണനെതിരെ കർണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീർ, തമിഴ്നാട് സംസ്ഥാനങ്ങളിലായി പത്ത് പരാതികൾ നിലവിലുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് 35.5 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടുകളിൽ എത്തിയത്. കേസുമായി ബന്ധപ്പെട്ട് വ്യാജ കോൾ സെന്ററുകൾ, വ്യാജ സിം കാർഡുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവ സംഘടിപ്പിച്ചവരെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ് അറിയിച്ചു. മൂന്ന് മാസത്തിനകം കേസിലെ പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version