ഒരു തൊഴിലാളിയിൽ നിന്നും 350 മുതൽ 1,000 വരെ കുവൈറ്റ് ദിനാർ കൈപറ്റി റെസിഡൻസി പെർമിറ്റ് നൽകി കൊടുക്കുന്ന സംഘം അറസ്റ്റിൽ. സിറിയൻ, ഈജിപ്ഷ്യൻ പൗരന്മാർ ഉൾപ്പെടെ ആറംഗ സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാണിച്ചും നിലവിലില്ലാത്ത കമ്പനികൾ സ്ഥാപിച്ചാണ് ഇവർ റസിഡൻസി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നത്.
ഒരു തൊഴിലാളിയിൽ നിന്ന് 350 മുതൽ 1000 കെഡി വരെ ഫീസ് ഈടാക്കി നിരവധി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ സംഘത്തിന് കഴിഞ്ഞു. റസിഡൻസി വ്യാപാരികളെ അറസ്റ്റ് ചെയ്യാനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങൾക്ക് അനുസൃതമായി ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻ്റെ നിർദേശപ്രകാരമാണ് നടപടി.
ഏതെങ്കിലും തരത്തിലുള്ള താമസ കച്ചവടവും നിയമ ലംഘനവും കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
