Posted By user Posted On

Crime കേരളത്തിലെ പങ്കാളികളെ കൈമാറ്റം ചെയ്യൽ കേസ്; പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ്; കൂടുതൽ വിവരങ്ങൾ പുറത്ത്

മണർകാട് ; സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്തെന്ന കേസിൽ പരാതിക്കാരിയായ crime യുവതിയെ വീട്ടിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി ജേക്കബ് (28) ആണ് മരിച്ചത്. ഭർത്താവ് ഷിനോ മാത്യു ആണ് യുവതിയെ വെട്ടിക്കൊന്നതെന്നാണ് വിവരം. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റ‍ഡിയിൽ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ യുവതിയെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീസിന് മൊഴി നൽകി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. 6 പേർ ഈ കേസിൽ നേരത്തേ അറസ്റ്റിലായിരുന്നു. ഈ സംഭവത്തിൽ പരാതിക്കാരിയായ ജൂബി ഒരു വർഷമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കുട്ടികൾക്കൊപ്പം കഴിയുകയായിരുന്നു. ഭർത്താവിൽ നിന്നുള്ള പീഡനം ഒരു യുട്യൂബ് വ്ലോഗിൽ യുവതി തുറന്നു പറയുകയായിരുന്നു. ഇതു കേട്ട യുവതിയുടെ ബന്ധുക്കൾക്കു സംശയം തോന്നി ചോദിച്ചപ്പോഴാണു സംഭവങ്ങൾ തുറന്നു പറഞ്ഞത്. തുടർന്നു കറുകച്ചാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.പ്രണയിച്ചു വിവാഹം കഴിച്ചതാണു യുവതിയും ഭർത്താവും. വിദേശത്തു ജോലി ചെയ്തിരുന്ന ഭർത്താവു തിരിച്ചെത്തിയ ശേഷമാണ് ഉപദ്രവങ്ങൾ ആരംഭിച്ചതെന്ന് അന്നു പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ആശയ വിനിമയം നടത്തിയിരുന്നത് എന്നാണ് അന്ന് വ്യക്തമായിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഇവരുടെ പ്രവർത്തനം. ഒൻപത് പേർ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു. ബന്ധത്തിന് തയ്യാറാകാതെ വരുമ്പോൾ കുട്ടികളെയടക്കം ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *