കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് ഇന്നലെ നടത്തിയ കർശന പരിശോധനയിൽ 797 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് വിഭാഗമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 13 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 13 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്ത് ജുവനൈൽ പോലീസ് വിഭാഗത്തിന് കൈമാറി. 7 പ്രസിഡൻസി തൊഴിൽ നിയമ ലംഘകരെയും, ആയുധവും, സംശയാസ്പദമായ മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ടുപേരെയും പിടികൂടി. നിരവധി നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ക്യാമ്പയിനിലൂടെ കഴിയുന്നുണ്ടെന്നും, പരിശോധന ഇനിയും തുടരുമെന്നും അധികൃതർ അറിയിച്ചു. മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ട്രാഫിക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് മഹ്മൂദ് അടക്കം ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് നേതൃത്വം നൽകി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8