കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ച കേസിൽ കുവൈത്ത് രാജകുടുംബാംഗത്തിന് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ശമ്പള വർധനവിനായി സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയ കേസിൽ ക്രിമിനൽ കോടതിയാണ് വനിതക്ക് മൂന്നുവർഷം തടവും ഒന്നര ലക്ഷം ദീനാർ പിഴയും വിധിച്ചത്. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ മന്ത്രാലയത്തിൽ നിന്ന് ശമ്പളയിനത്തിൽ വാങ്ങിയ തുകയത്രയും പിഴയായി തിരിച്ചുപിടിക്കും. ഇതിനുപുറമെയാണ് ഒന്നര ലക്ഷം ദീനാർ പിഴ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
വ്യാജരേഖ ചമച്ച് പ്രതിക്ക് കിട്ടിയ ശമ്പളം മുഴുവൻ തിരികെ നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും അത്തരം കേസുകളിലെ പ്രതികൾക്ക് മറ്റ് ശിക്ഷകളിൽ നിന്ന് മാപ്പ് നൽകില്ലെന്ന് ഉള്ള പുതിയ നിയമം സ്ഥാപിച്ചതായും കോടതി അറിയിച്ചു.വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടാനായി നടത്തുന്ന പരിശോധനയും നിലവിൽ പുരോഗമിക്കുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാകും ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo