ജനറൽ ട്രാഫിക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹവല്ലി ഗവർണറേറ്റിൽ കർശന പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ നിർദേശപ്രകാരമാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. 2074 നിയമലംഘനങ്ങളാണ് ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയത്. 18 വാഹനങ്ങളാണ് മൊത്തം പിടിച്ചെടുത്തത്. ഇതിൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത ആറ് പേരെയും അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പൊലീസ് വിഭാഗത്തിലേക്കും റഫർ ചെയ്തു. പരിശോധന ക്യാമ്പയിനിലൂടെ പല തരത്തിലുള്ള നിയമലംഘനങ്ങളും ഇല്ലാതാകുന്നതിൽ വിജയിച്ചതായി ബ്രിഗേഡിയർ ജനറൽ മഹമ്മൂദ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത ആളുകൾക്ക് വാഹനം നൽകുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn