Abu Dhabi Extends Housing Loans; വീട് പണിയാനും പുതുക്കാനും കൂടുതൽ സമയം; അബുദാബിയിൽ ഭവന വായ്പാ നിയമങ്ങളിൽ ഇളവ്

Abu Dhabi Extends Housing Loans; വീട് പണിയാനും, അറ്റകുറ്റപ്പണികൾ, പഴയ വീടുകൾ പൊളിച്ചുമാറ്റി പുനർനിർമ്മിക്കൽ എന്നിവയ്ക്കുള്ള വായ്പകൾ ഉപയോഗിക്കുന്നതിനുള്ള കാലാവധി നീട്ടി നൽകി അബുദാബി ഹൗസിംഗ് അതോറിറ്റി (ADHA). രാജ്യത്തെ കുടുംബങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള ‘കുടുംബ വർഷം’ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. പുതിയ ഉത്തരവ് പ്രകാരം, വായ്പകൾ സജീവമാക്കുന്നതിനുള്ള കാലാവധിയിൽ രണ്ട് വർഷം കൂടി അധികമായി അനുവദിച്ചു. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാനിംഗ്, നിർവ്വഹണം എന്നിവയിലെ സമ്മർദ്ദം കുറയ്ക്കാനും പദ്ധതികൾ ഗുണനിലവാരത്തോടെ പൂർത്തിയാക്കാൻ ഗുണഭോക്താക്കൾക്ക് കൂടുതൽ സമയം നൽകാനുമാണ് ഈ നീക്കം. നിർമ്മാണ വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ, നിർമ്മാണ സാമഗ്രികളുടെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ കണക്കിലെടുത്ത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ പൗരന്മാരെ ഇത് സഹായിക്കും. അധികമായി ലഭിക്കുന്ന രണ്ട് വർഷം ഉപയോഗപ്പെടുത്തി മികച്ച കരാറുകാരെയും കൺസൾട്ടന്റുമാരെയും തിരഞ്ഞെടുക്കാൻ സ്വദേശികൾക്ക് സാധിക്കും. അനാവശ്യമായ ധൃതി ഒഴിവാക്കി, നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരത്തിലും കാര്യക്ഷമതയിലും വീടുകൾ പണിയാൻ ഇത് വഴിയൊരുക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. സ്വദേശി കുടുംബങ്ങൾക്ക് സുസ്ഥിരവും മെച്ചപ്പെട്ടതുമായ ജീവിതസാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൗസിംഗ് അതോറിറ്റി പ്രവർത്തിക്കുന്നത്. പൗരന്മാരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഭവന നയങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ അറിയിച്ചു. അവസാന നിമിഷം ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കി വായ്പകൾ പ്രയോജനപ്പെടുത്താൻ ഇത് ഗുണഭോക്താക്കൾക്ക് വലിയൊരു അവസരമാണ് നൽകുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *