യുഎഇയിൽ പാർക്കിങ് നിയമങ്ങളിൽ വൻ മാറ്റം; ഫീസ് അർധരാത്രി വരെ; ഈ ദിവസങ്ങളിൽ സൗജന്യം!

ഷാർജയിൽ പൊതുപാർക്കിങ് സംവിധാനത്തിൽ സുപ്രധാന മാറ്റം പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ എമിറേറ്റിലെ എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളിലും പാർക്കിങ് ഫീസ് ഈടാക്കുന്ന സമയം അർധരാത്രി 12 വരെ നീട്ടാൻ ഷാർജ മുനിസിപ്പാലിറ്റി തീരുമാനിച്ചു. ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾക്കും പുതിയ സമയക്രമം ബാധകമാകും. ഇതോടെ മുമ്പ് വ്യത്യസ്ത സമയക്രമത്തിലുണ്ടായിരുന്ന മഞ്ഞയും നീലയും നിറത്തിലുള്ള പാർക്കിങ് മേഖലകൾ എല്ലാം രാവിലെ 8 മണി മുതൽ രാത്രി 12 മണിവരെയുള്ള ഏകീകൃത സമയക്രമത്തിലേക്ക് മാറും. മുൻപ് രാത്രി 10 മണിവരെ മാത്രമായിരുന്ന പല പാർക്കിങ് മേഖലകളിലും ഇനി രണ്ട് മണിക്കൂർ അധികസമയം ഫീസ് ബാധകമാകും. ഈ തീരുമാനം എമിറേറ്റിലുടനീളമുള്ള ഏകദേശം 1.24 ലക്ഷം പൊതുപാർക്കിങ് ഇടങ്ങളെ ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായി തുടരും. എന്നാൽ, ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഫീസ് ഈടാക്കുന്ന പ്രത്യേക പാർക്കിങ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല.

പാർക്കിങ് സമയം വർധിപ്പിച്ചെങ്കിലും സീസണൽ, വാർഷിക പാർക്കിങ് പെർമിറ്റുകളുടെ നിരക്കുകളിൽ യാതൊരു വർധനവും ഉണ്ടാകില്ലെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിലവിലുള്ള വരിക്കാർക്ക് അധിക ചെലവില്ലാതെ ദിവസേന രണ്ട് മണിക്കൂർ കൂടുതൽ പാർക്കിങ് സൗകര്യം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. എമിറേറ്റിലെ ജനസംഖ്യാ വർധന, ടൂറിസം മേഖലയിലെ വളർച്ച, വാണിജ്യ പ്രവർത്തനങ്ങളുടെ വ്യാപനം എന്നിവ കണക്കിലെടുത്താണ് പുതിയ തീരുമാനം. രാത്രി സമയങ്ങളിൽ പാർക്കിങ് ലഭ്യത വർധിപ്പിക്കാനും അനധികൃത പാർക്കിങ് നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് പബ്ലിക് പാർക്കിങ് വകുപ്പ് ഡയറക്ടർ ഹമദ് അൽ ഖായിദ് വ്യക്തമാക്കി..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy