റമദാൻ മാസപ്പിറവി ഫെബ്രുവരി 17-ന്; അതേ ദിവസം സൂര്യഗ്രഹണവും; മാസപ്പിറവിയെ ഗ്രഹണം ബാധിക്കുമോ?

ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ റമദാൻ വ്രതാരംഭം നിർണയിക്കുന്ന മാസപ്പിറവി ദർശനത്തിനായി കാത്തിരിക്കെ, ഫെബ്രുവരി 17-ന് ആകാശത്ത് മറ്റൊരു അപൂർവ്വ പ്രതിഭാസമായ സൂര്യഗ്രഹണവും സംഭവിക്കുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഈ സൂര്യഗ്രഹണം മാസപ്പിറവി ദർശനത്തെ ബാധിക്കില്ലെന്ന് ജ്യോതിശാസ്ത്ര വിദഗ്ധർ വ്യക്തമാക്കി. ഫെബ്രുവരി 17-ന് ചന്ദ്രൻ സൂര്യന് മുന്നിലൂടെ കടന്നുപോകുന്നെങ്കിലും സൂര്യനെ പൂർണമായി മറയ്ക്കില്ല. ഇതിന്റെ ഫലമായി സൂര്യനെ ചുറ്റി ഒരു പ്രകാശവലയം ദൃശ്യമാകുന്ന ‘റിംഗ് ഓഫ് ഫയർ’ എന്ന അപൂർവ്വ സൂര്യഗ്രഹണ പ്രതിഭാസമാണ് ഉണ്ടാകുക. എന്നാൽ ഈ ഗ്രഹണം യുഎഇയിൽ ദൃശ്യമാകില്ല. യുഎഇ സമയം വൈകുന്നേരം നാലുമണിയോടെയാണ് ഗ്രഹണം നടക്കുന്നത്. മാസപ്പിറവി പരിശോധന നടത്തുന്നത് സൂര്യാസ്തമയത്തിന് ശേഷമായതിനാൽ സൂര്യഗ്രഹണം ചന്ദ്രദർശനത്തെ ബാധിക്കില്ലെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പിലെ ഖദീജ അൽ ഹരീരി വ്യക്തമാക്കി. മാസപ്പിറവി ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് റമദാൻ ആരംഭിക്കുന്ന തീയതി നിശ്ചയിക്കുന്നത്. ഫെബ്രുവരി 17-ന് മാസപ്പിറവി കണ്ടാൽ റമദാൻ ഫെബ്രുവരി 18-ന് ആരംഭിക്കും. മാസപ്പിറവി ദൃശ്യമാകുന്നില്ലെങ്കിൽ ശഅബാൻ മാസം 30 ദിവസം പൂർത്തിയാക്കി റമദാൻ ഫെബ്രുവരി 19-ന് തുടങ്ങും.

മാസപ്പിറവി വ്യക്തമായി കാണപ്പെടാൻ ചന്ദ്രൻ സൂര്യാസ്തമയത്തിന് ശേഷം 12 മുതൽ 20 മിനിറ്റ് വരെ ചക്രവാളത്തിൽ നിലനിൽക്കേണ്ടതുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി. എന്നാൽ ഫെബ്രുവരി 17-ന് യുഎഇ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ചന്ദ്രൻ സൂര്യനോടൊപ്പം തന്നെ അസ്തമിക്കാനാണ് സാധ്യതയെന്ന് അബുദാബി ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ (IAC) ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒഡെ അറിയിച്ചു.
ഈ സാഹചര്യത്തിൽ, യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ റമദാൻ ഫെബ്രുവരി 19-ന് ആരംഭിക്കാനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തുന്നു. എന്നിരുന്നാലും, ബന്ധപ്പെട്ട ചന്ദ്രദർശന സമിതികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ റമദാൻ ആരംഭിക്കുന്ന തീയതി സ്ഥിരീകരിക്കുകയുള്ളൂ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy