
ചരിത്രം കുറിച്ച് കുവൈത്ത്; പരമോന്നത കോടതിയിൽ ആദ്യമായി വനിതാ ജഡ്ജിമാർ
കുവൈത്തിന്റെ നീതിന്യായ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന്, രാജ്യത്തെ പരമോന്നത നീതിന്യായ അതോറിറ്റിയായ കോർട്ട് ഓഫ് കാസേഷനിൽ ആദ്യമായി വനിതാ ജഡ്ജിമാരെ നിയമിച്ചു. ജുഡീഷ്യൽ സംവിധാനത്തിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള സുപ്രധാനമായൊരു നീക്കമാണിത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഈ നിർണായക തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി, കോർട്ട് ഓഫ് കാസേഷൻ പ്രോസിക്യൂഷൻ ഓഫീസിലേക്ക് പുതിയതായി നിയമിച്ച 13 ജഡ്ജിമാരിൽ രണ്ടുപേർ സ്ത്രീകളാണ്.
വർഷങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന നീതിന്യായ വ്യവസ്ഥയിലേക്ക് സ്ത്രീകളെ കൂടി ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ഈ നിയമനത്തിലൂടെ, രാജ്യത്തെ നീതിന്യായ മേഖലയിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു എന്നതിൻ്റെ സൂചന കൂടിയാണ് കുവൈത്ത് നൽകുന്നത്. കൂടാതെ, സ്വദേശിവത്കരണ നയങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും ഈ തീരുമാനം വ്യക്തമാക്കുന്നു. പുതിയ ഉത്തരവ് പ്രകാരം, 56 ജഡ്ജിമാരെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ നിന്ന് അപ്പീൽ കോടതിയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വിദേശത്ത് ജോലിക്ക് പോയതോടെ വേണ്ടാതായി, പ്രണയം നിരസിച്ചു; യുവതിയെയും അച്ഛനെയും വീട്ടിൽക്കയറി വെട്ടി യുവാവ്
പാലക്കാട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും പിതാവിനെയും വീട്ടിൽക്കയറി വെട്ടി യുവാവ്. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാർകോട് സ്വദേശി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യർത്ഥന കുടുംബം നിരസിച്ചതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയത്.
ഗിരീഷും യുവതിയും മുൻപ് പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി മടങ്ങിയെത്തിയ ശേഷം നാട്ടിൽ ബസ് ഡ്രൈവറായ ഗിരീഷിനെ യുവതി ഒഴിവാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. യുവതി വിദേശത്ത് പോയതിന് ശേഷം തന്നോട് അകലം പാലിച്ചെന്ന് പ്രതി പറയുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യലഹരിയിലെത്തിയ ഗിരീഷ്, യുവതിയെയും പിതാവിനെയും വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുവൈത്തിലെ പുതിയ താമസ നിയമം: ആദ്യ കേസിൽ പ്രവാസി തൊഴിലാളിക്ക് അനുകൂല വിധി
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി നിലവിൽ വന്ന താമസ നിയമം (ആർട്ടിക്കിൾ 19) പ്രകാരമുള്ള ആദ്യ കേസിൽ പ്രവാസി തൊഴിലാളിക്ക് അനുകൂലമായ വിധി. ശമ്പള കുടിശ്ശിക നൽകുന്നതിൽ വീഴ്ച വരുത്തിയ കമ്പനി ഉടമയ്ക്ക് കോടതി 5,000 ദിനാർ പിഴ ചുമത്തി.
2024 ജൂലൈ 15-നാണ് തൊഴിലാളിയുടെ ശമ്പളം നൽകാത്തതിനെതിരെ തൊഴിലുടമക്കെതിരെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം കേസ് ഫയൽ ചെയ്തത്. പുതിയ താമസ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന തൊഴിലുടമയുടെ വാദം കോടതി തള്ളി. കേസിന്റെ സമയപരിധിക്കപ്പുറം മനുഷ്യത്വപരമായ പരിഗണനയാണ് ഈ കേസിൽ പ്രധാനമെന്ന് ജസ്റ്റിസ് മിഷാരി അൽ-ബൈജാൻ അധ്യക്ഷനായ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നിരീക്ഷിച്ചു.
പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:
പുതിയ താമസ നിയമത്തിലെ ആർട്ടിക്കിൾ 19 പ്രകാരം വിദേശികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കുറ്റങ്ങൾ ശിക്ഷാർഹമാണ്:
ആഭ്യന്തര മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ വിദേശികളെ റിക്രൂട്ട് ചെയ്യുക.
തൊഴിലാളിയെ മൂന്നാം കക്ഷിക്ക് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിക്കുക.
തൊഴിലാളിയുടെ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുക.
കരാറിൽ പറഞ്ഞിട്ടുള്ള ജോലിക്കല്ലാതെ മറ്റൊരു ജോലി ചെയ്യാൻ തൊഴിലാളിയെ നിർബന്ധിക്കുക.
ഈ വിധി പ്രവാസി തൊഴിലാളികൾക്ക് പുതിയ നിയമം നൽകുന്ന സംരക്ഷണം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.
ഇതെന്തൊരു ചൂട്! കുവൈത്തിൽ ചൂടിന് കുറവില്ല, ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: സെപ്റ്റംബർ മാസമായിട്ടും കുവൈത്തിൽ ചൂടിന് കുറവില്ല. അടുത്ത ദിവസങ്ങളിലും രാജ്യത്ത് ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഇന്ത്യൻ മൺസൂണിന്റെ സ്വാധീനം കാരണം രാത്രികാലങ്ങളിലും ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിഭാഗം ആക്ടിങ് ഡയറക്ടർ ദരാർ അൽ അലി വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാവുന്നതിനാൽ തുറന്ന സ്ഥലങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും 43 മുതൽ 45 ഡിഗ്രി വരെ ചൂട് തുടരും. കടലിൽ തിരമാലകൾ ചിലപ്പോൾ ആറ് അടി വരെ ഉയരാം. ഉയർന്ന ചൂടിൽ നിന്നും പൊടിക്കാറ്റിൽ നിന്നും സ്വയം രക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും, ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഈ മാസം പകുതിയോടെ ചൂട് കുറയാൻ സാധ്യതയുണ്ടെന്നും ഒക്ടോബറിൽ താപനിലയിൽ വലിയ കുറവുണ്ടാകുമെന്നും അധികൃതർ സൂചന നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
പരംമിത ത്രിപാഠി പുതിയ കുവൈത്ത് അംബാസഡർ
ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ പരംമിത ത്രിപാഠിയെ (ഐഎഫ്എസ്:2001) കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിച്ചു. ഈ സ്ഥാനത്ത് നിലവിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ആദർശ് സ്വൈക സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
ഇന്ത്യൻ വിദേശകാര്യ സർവീസിൽ 2001 ബാച്ച് ഓഫീസറാണ് പരംമിത ത്രിപാഠി. ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ വിദേശകാര്യ മന്ത്രാലയത്തിൽ പ്രധാന ചുമതലകൾ വഹിച്ച ശേഷമാണ് കുവൈത്തിലേക്ക് എത്തുന്നത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പരംമിത ത്രിപാഠിയുടെ നിയമനം നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ജയിൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 145 കിലോ മയക്കുമരുന്നുമായി ഇന്ത്യൻ പ്രവാസി സ്ത്രീ പിടിയിൽ
കുവൈറ്റിൽ സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ സ്ത്രീ അറസ്റ്റിൽ. 145 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷുമായാണ് ഇന്ത്യക്കാരിയായ സ്ത്രീ പിടിയിലായത്. ഇവർക്കൊപ്പം സെൻട്രൽ ജയിലിലേ തടവുകാരനായ ബിദൂനി സ്ത്രീയെയും സ്പോൺസറിൽ നിന്നും ഒളിച്ചോടിയ ബംഗ്ലാദേശി വനിതയെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇന്ത്യക്കാരിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സെൻട്രൽ ജയിലിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും പങ്കാളികളുമായി ആശയവിനിമയം നടത്തുന്നതിനും ഉപയോഗിച്ച ഒരു മൊബൈൽ ഫോൺ തടവുകാരിയിൽ നിന്നും പിടിച്ചെടുത്തു. ജയിലിനു പുറത്ത് കഴിയുന്ന രണ്ട് സ്ത്രീകളുമായി ഏകോപനം നടത്തി താൻ മയക്കു മരുന്ന് കച്ചവടം നടത്തുന്ന കാര്യം ചോദ്യം ചെയ്യലിൽ ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. . സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന നടത്തുന്ന ശൃംഖലയിലെ കണ്ണികൾ ആണ് പിടിയിലായവർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)