കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ചിട്ടില്ലെങ്കിൽ പിടിവീഴും. നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന കർശനമാക്കി അധികൃതർ. ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 35,000 നിയമലംഘനങ്ങളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ മേൽനോട്ടത്തിലും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിലുമായിരുന്നു പരിശോധനകള്‍ നടത്തിയത്. ആറ് ഗവർണറേറ്റുകളിലെയും പട്രോളിംഗ് സംഘവും പരിശോധനകൾ നടത്തിയിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച 60 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ഡ്രൈവിംഗ് ലൈസൻലസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാതെ 73 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് 81 വാഹനങ്ങള്‍ അധികൃതർ കണ്ടുകെട്ടി. 33 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ മന്ത്രാലയത്തിന്‍റെ ഗ്യാരേജിലേക്ക് മാറ്റിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB