
തൊഴിലുടമയോ സ്പോൺസറോ അനധികൃതമായി പാസ്പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ഇനി ഓൺലൈനായി നേരിട്ട് പരാതി നൽകാം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് പ്രത്യേക ഇലക്ട്രോണിക് പരാതി സംവിധാനം ഒരുക്കിയിട്ടുണ്ട്. ജിഡിആർഎഫ്എ ദുബായ് സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ സംവിധാനത്തിന്റെ വിവരം പങ്കുവച്ചത്. മലയാളികളടക്കം നിരവധി പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന നടപടിയാണിത്. ജീവനക്കാരന്റെ അനുമതിയില്ലാതെ തൊഴിലുടമയോ സ്പോൺസറോ പാസ്പോർട്ട് കൈവശം സൂക്ഷിക്കുന്നത് സംബന്ധിച്ച പരാതികൾ ഇനി ഔദ്യോഗിക ഓൺലൈൻ സംവിധാനത്തിലൂടെ സമർപ്പിക്കാം.
എങ്ങനെ പരാതി നൽകാം?
ജിഡിആർഎഫ്എ ദുബായുടെ സ്മാർട്ട് സർവീസ് പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കാം.
-ആദ്യം ‘Individuals’ വിഭാഗം തിരഞ്ഞെടുക്കുക.
-അക്കൗണ്ടിൽ ലോഗിൻ ചെയ്ത് ‘New Request’ തിരഞ്ഞെടുക്കുക.
-തുടർന്ന് ‘Legal Affairs Services’ വിഭാഗത്തിലേക്ക് പ്രവേശിക്കുക.
-പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനം തിരഞ്ഞെടുക്കുക.
-സംഭവത്തിന്റെ വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തി ആവശ്യമായ രേഖകളും തെളിവുകളും അപ്ലോഡ് ചെയ്യുക.
പരാതിക്കൊപ്പം ലഭ്യമായ രേഖകളും തെളിവുകളും സമർപ്പിക്കുന്നത് പരിശോധനാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരാതി ലഭിച്ച ശേഷം ബന്ധപ്പെട്ട വിഭാഗം വിഷയം പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തുകയും ചെയ്യും. പ്രശ്നത്തിന് പരിഹാരം ഉറപ്പാക്കിയ ശേഷമായിരിക്കും പരാതി നടപടികൾ അവസാനിപ്പിക്കുക.അനധികൃതമായി പാസ്പോർട്ട് കൈവശം വെച്ചിരിക്കുന്ന സാഹചര്യം നേരിടുന്നവർ വിഷയം അവഗണിക്കാതെ ഔദ്യോഗിക പോർട്ടൽ വഴി പരാതി നൽകണമെന്ന് ജിഡിആർഎഫ്എ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t