Dubai Nol Card; ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത; നോൾ കാർഡ് ഇനി ഈ എക്സ്ചേഞ്ച് ശാഖകൾ വഴിയും സ്വന്തമാക്കാം

Dubai Nol Card; ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഇനി മുതൽ ദുബായിലെ തിരഞ്ഞെടുക്കപ്പെട്ട അൽ അൻസാരി എക്സ്ചേഞ്ച് ശാഖകൾ വഴി നോൾ (nol) ട്രാവൽ കാർഡുകൾ വാങ്ങാൻ സാധിക്കും. ആർടിഎയുടെ അംഗീകൃത വിതരണക്കാരായ എംഡിഎക്സ് (MDX) ടെക്നോളജി സൊല്യൂഷൻസുമായി സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്. ദുബായ് മെട്രോ, ട്രാം, പൊതു ബസുകൾ, വാട്ടർ ടാക്സി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിലും പൊതു പാർക്കിംഗിനും പണമടയ്ക്കാൻ നോൾ കാർഡ് ഉപയോഗിക്കാം. ഗതാഗത ആവശ്യങ്ങൾക്ക് പുറമെ, യുഎഇയിലുടനീളമുള്ള പതിനാലായിരത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും നോൾ കാർഡ് വഴി പണമിടപാടുകൾ നടത്താൻ സാധിക്കും. കൂടാതെ, ‘നോൾ പേ’ (nol Pay) ആപ്പ് ഉപയോഗിക്കുന്നവർക്ക് വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ഇരുന്നൂറിലധികം ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. പണമയക്കൽ (Remittance), കറൻസി എക്സ്ചേഞ്ച് എന്നീ സേവനങ്ങൾക്ക് പുറമെ ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പെന്ന് അൽ അൻസാരി എക്സ്ചേഞ്ച് സിഇഒ അലി അൽ നജ്ജാർ പറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും നോൾ കാർഡുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ആർടിഎ ഡയറക്ടർ മുസാദ് ഇബ്രാഹിം അൽഹമ്മദി വ്യക്തമാക്കി. നിലവിൽ എക്സ്ചേഞ്ച് ശാഖകളിൽ എത്തുന്നവർക്ക് പണമയക്കുന്നതിനൊപ്പം തന്നെ യാത്രാ കാർഡുകളും സ്വന്തമാക്കാം എന്നത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാകും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version