
UAE Weekly Draw; ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പിലും മലയാളിത്തിളക്കം. പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നെടുത്ത ടിക്കറ്റിലൂടെ തൃശൂർ സ്വദേശിയായ ലിന്റോ ജോസ് മെച്ചേരിയാണ് ഇത്തവണ 25,000 ദിർഹം (അഞ്ചേമുക്കാൽ ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനം നേടിയത്. ഒരു സുഹൃത്തിന്റെ ജന്മദിന തീയതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തിരഞ്ഞെടുത്ത നമ്പറാണ്, 30 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ ലിന്റോയെ ഭാഗ്യശാലിയാക്കിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎഇയിൽ സെയിൽസ് മാനേജറായി ജോലി ചെയ്യുകയാണ് 56-കാരനായ ലിന്റോ. വർഷങ്ങളായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇദ്ദേഹത്തെ തേടി ഒരു സമ്മാനമെത്തുന്നത്. പത്ത് സുഹൃത്തുക്കൾ അടങ്ങുന്ന സംഘമാണ് ഓരോ മാസവും ടിക്കറ്റുകൾ വാങ്ങാറുള്ളത്. ഇത്തവണ ടിക്കറ്റ് നമ്പറുകൾ പരിശോധിച്ചപ്പോൾ, ഒരു സുഹൃത്തിന്റെ ജന്മദിന തീയതിയായ 23-ൽ തുടങ്ങുന്ന നമ്പർ തിരഞ്ഞെടുക്കാം എന്ന് സംഘം തീരുമാനിക്കുകയായിരുന്നു. ഈ ഒരു ലളിതമായ തീരുമാനമാണ് ഇവരെ വിജയത്തിലേക്ക് എത്തിച്ചത്. “സൂപ്പർ എന്നാണ് ഈ നിമിഷത്തെ വിശേഷിപ്പിക്കാൻ എനിക്ക് തോന്നുന്ന ഏക വാക്ക്” – ലിന്റോ തന്റെ സന്തോഷം പങ്കുവെച്ചു. ലഭിച്ച 25,000 ദിർഹം പത്ത് സുഹൃത്തുക്കളും തുല്യമായി വീതിച്ചെടുക്കും. തന്റെ വിഹിതം എന്ത് ചെയ്യണമെന്ന് പണം കൈപ്പറ്റിയ ശേഷം തീരുമാനിക്കുമെന്ന് ലിന്റോ പറഞ്ഞു. ഒരു വിജയം നേടിയെങ്കിലും നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നത് നിർത്താൻ ലിന്റോ ഉദ്ദേശിക്കുന്നില്ല. ബിഗ് ടിക്കറ്റ് സാധാരണക്കാരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “ശ്രമിച്ചുകൊണ്ടേയിരിക്കുക, എന്നെങ്കിലും ഒരിക്കൽ നിങ്ങൾക്കും വിജയിക്കാനാകും” എന്നാണ് അദ്ദേഹം മറ്റു പ്രവാസികൾക്ക് നൽകുന്ന സന്ദേശം. അതേസമയം, ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തെ ക്യാമ്പയിൻ ഓഗസ്റ്റ് 3-ന് നടക്കുന്ന വമ്പൻ നറുക്കെടുപ്പോടെ സമാപിക്കും. 2 കോടി ദിർഹമാണ് (Dh20 million) ഗ്രാൻഡ് പ്രൈസ്. ഇതിന് പുറമെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതവും ആശ്വാസ സമ്മാനമായി ലഭിക്കും. ഇതിനായുള്ള ടിക്കറ്റുകൾ ജൂലൈ 31 വരെ ലഭ്യമാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t