UAE Cybercrime Alert; ലഹരി മാഫിയക്കെതിരെ ദുബായ് പോലീസിന്റെ വൻ നടപടി; മൂന്ന് മാസത്തിനിടെ പൂട്ടിപ്പിച്ചത് 297 വെബ്സൈറ്റുകൾ

UAE Cybercrime Alert; ലഹരിമരുന്നുകളുടെ പ്രചാരണവും വിൽപ്പനയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പോലീസ്. 2026-ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ മുതൽ ജൂൺ വരെ) മാത്രം ഇത്തരത്തിലുള്ള 297 വെബ്സൈറ്റുകളാണ് പോലീസ് ബ്ലോക്ക് ചെയ്തത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 110 സൈറ്റുകളാണ് നിരോധിച്ചിരുന്നത്. ഇതോടെ 2026-ന്റെ ആദ്യ പകുതിയിൽ മാത്രം ആകെ 407 ലഹരി വെബ്സൈറ്റുകൾക്കെതിരെ പോലീസ് നടപടിയെടുത്തു. യുഎഇയ്ക്ക് പുറത്തിരുന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഉപഭോക്താക്കളെ കണ്ടെത്തുന്ന ലഹരി മാഫിയകൾക്കെതിരെ പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശത്തിരുന്ന് ലഹരി ഇടപാടുകൾ നടത്തുമ്പോൾ, യുഎഇയ്ക്കകത്തുള്ള ഇവരുടെ സഹായികൾ സാമ്പത്തിക ഇടപാടുകൾക്കും മറ്റും സഹായം നൽകുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ഡാർക്ക് നെറ്റ് , എൻക്രിപ്റ്റഡ് ആപ്ലിക്കേഷനുകൾ എന്നിവ വഴി ഇ-കൊമേഴ്‌സ് സൈറ്റുകൾക്ക് സമാനമായ രീതിയിൽ ഉത്പന്നങ്ങളുടെ ചിത്രങ്ങളും വിലയും പ്രദർശിപ്പിച്ചാണ് പല സൈറ്റുകളും പ്രവർത്തിക്കുന്നത്. യുഎഇ സൈബർ നിയമപ്രകാരം ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനോ വിൽക്കുന്നതിനോ വെബ്സൈറ്റുകൾ നിർമ്മിക്കുകയോ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. ഇത്തരക്കാർക്ക് തടവുശിക്ഷയ്ക്ക് പുറമെ 5 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. ലഹരി കടത്ത് തടയാൻ ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുമായി ദുബായ് പോലീസ് സഹകരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 125 രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വിവിധ രാജ്യങ്ങളുമായി പങ്കുവെച്ചു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചു. ലഹരിക്കടത്ത് ഒരു രാജ്യാന്തര കുറ്റകൃത്യമാണെന്നും അത് തടയാൻ ആഗോള ഏജൻസികളുടെ ഏകോപനം ആവശ്യമാണെന്നും ലഹരി വിരുദ്ധ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിലും ദുബായ് പോലീസ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ‘ഹേമയ ഇന്റർനാഷണൽ സെന്റർ’ വഴി ലക്ഷക്കണക്കിന് ആളുകളിലേക്ക് ബോധവൽക്കരണ സന്ദേശങ്ങൾ എത്തിച്ചു. ഡിജിറ്റൽ കാമ്പയിനുകളിലൂടെ മാത്രം എട്ട് കോടിയിലധികം (87 ലക്ഷത്തിലധികം) ആളുകളിലേക്ക് വിവരങ്ങൾ കൈമാറാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി. കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയും കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ വഴിയും ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version