
സ്വന്തം മക്കളെ മാനസികമായി പീഡിപ്പിച്ച കേസിൽ അമ്മയ്ക്ക് 2,000 കുവൈത്തി ദിനാർ പിഴ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. കുട്ടികളുടെ പിതാവിനെതിരെ കസ്റ്റഡി അവകാശം നഷ്ടപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കുട്ടികളെ ഉപയോഗിച്ചെന്നും തുടർച്ചയായി കുടുംബ തർക്കങ്ങളിലേക്ക് വലിച്ചിഴച്ചെന്നും കോടതി കണ്ടെത്തി. കുടുംബ പീഡനവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന മിസ്ഡിമീനർ കോടതിയുടെ പ്രത്യേക വിഭാഗമാണ് വിധി പുറപ്പെടുവിച്ചത്. കുട്ടികളുടെ പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുൽമൊഹ്സെൻ അൽ ഖത്താൻ, പിതാവിനും കുട്ടികൾക്കും ഉണ്ടായ മാനസിക-ധാർമിക നഷ്ടങ്ങൾക്ക് താൽക്കാലിക നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.
കുട്ടികളുടെ പിതാവ് അവരെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് അമ്മ പലതവണ പരാതികൾ നൽകിയിരുന്നു. എന്നാൽ ഈ പരാതികൾ കുടുംബ തർക്കങ്ങൾ കൂടുതൽ രൂക്ഷമാക്കുകയും കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ അന്വേഷണവും സാക്ഷിമൊഴികളും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസിന്റെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. പിതാവിൽ നിന്ന് കുട്ടികൾക്ക് പീഡനം നേരിട്ടിട്ടില്ലെന്നും മറിച്ച് അമ്മയുടെ പെരുമാറ്റമാണ് കുട്ടികളിൽ മാനസിക സമ്മർദ്ദവും ഭീതിയും സൃഷ്ടിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം മാനസിക പീഡനമായി പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t