
രാജ്യത്തിന്റെ വ്യോമപാതകളിലൂടെ വിമാന സർവീസുകൾ വീണ്ടും പൂർണമായും സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മേഖലയിൽ സുരക്ഷാ സാഹചര്യങ്ങൾ വേഗത്തിൽ മാറിയ പശ്ചാത്തലത്തിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി നേരത്തെ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങളും പ്രവർത്തനപരമായ വെല്ലുവിളികളും വിശദമായി വിലയിരുത്തിയതിനും ദേശീയ-അന്തർദേശീയ ഏജൻസികളുമായി ഏകോപനം നടത്തിയതിനും ശേഷമാണ് വ്യോമപാത വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും വ്യോമഗതാഗത സുരക്ഷയും ഉറപ്പാക്കുന്നതാണ് അധികൃതരുടെ പ്രധാന മുൻഗണനയെന്ന് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങളും അപ്ഡേറ്റുകളും ബന്ധപ്പെട്ട വകുപ്പുകൾക്കും പൊതുജനങ്ങൾക്കും സമയബന്ധിതമായി അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
യാത്രാസംബന്ധിയായ ഏറ്റവും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ ബന്ധപ്പെട്ട എയർലൈൻ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആവശ്യമായിടത്ത് പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണത്തോടെ എയർലൈൻസുകൾ യാത്രക്കാർക്ക് താമസസൗകര്യവും മറ്റ് സഹായങ്ങളും ഒരുക്കും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വ്യോമഗതാഗതം തുടരാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറിയിച്ച അധികൃതർ, ഈ അസാധാരണ സാഹചര്യത്തിൽ സഹകരിച്ച പൊതുജനങ്ങൾക്ക് നന്ദി അറിയിക്കുകയും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt