
ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും ടിക്കറ്റ് നിരക്കിലെ വൻ വർധന പ്രവാസികളെ വലയ്ക്കുന്നു. തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് എമിറേറ്റ്സ് വിമാനത്തിൽ ഞായറാഴ്ചത്തെ യാത്രയ്ക്ക് 40,000 രൂപയാണ് ഈടാക്കുന്നത്. സാധാരണ സമയങ്ങളിൽ 13,500 രൂപ മുതൽ ലഭ്യമായിരുന്ന ടിക്കറ്റുകൾക്കാണ് ഇപ്പോൾ ഇരട്ടിയിലധികം വില നൽകേണ്ടി വരുന്നത്.
അബുദാബിയിലേക്ക് എയർ അറേബ്യയിൽ 26,750 മുതൽ 28,885 രൂപ വരെയും, ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിൽ 27,000 മുതൽ 35,000 രൂപ വരെയുമാണ് നിലവിലെ നിരക്ക്. എയർ അറേബ്യയിൽ ഷാർജയിലേക്ക് 40,000 രൂപ വരെയാകുന്നുണ്ട്. സർവീസുകൾ പലതും റദ്ദാക്കപ്പെടുന്നതും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നുള്ള 18 സർവീസുകൾ റദ്ദാക്കിയിരുന്നു. ഇന്നും നിരവധി സർവീസുകൾ മുടങ്ങാനാണ് സാധ്യത.
യുഎഇയിൽ നിന്ന് എയർ അറേബ്യ പരിമിതമായ തോതിൽ സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് റദ്ദായവർക്ക് റീ-ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ഒമാൻ എയർ ഉൾപ്പെടെയുള്ള കമ്പനികൾ പല ഗൾഫ് സർവീസുകളും ഈ മാസം 22 വരെ നിർത്തിവെച്ചിരിക്കുകയാണ്. സൗദി എയർലൈൻസും സർവീസുകൾ വെട്ടിച്ചുരുക്കി. എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയവ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ടെങ്കിലും നിരക്ക് കുറയാത്തത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt